District News
തളിപ്പറമ്പ്: യുവാവിനെ മരിച്ചനിലയിൽ കണ്ടെത്തി. പട്ടുവം അരിയിലെ കെ. മുഹമ്മദ് അഫ്സലിനെയാണ് (29) വീടിന്റെ മുകള്‍നിലയിലെ ബെഡ്റൂമിലെ ജനല്‍കമ്പിയില്‍ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. പന്തല്‍ നിര്‍മാണ ജോലിക്കാരനാണ്. പി.പി. അബ്ദുള്ള-ഫാത്തിമ ദമ്പതികളുടെ മകനാണ്. ഭാര്യ: സജിന (കാസര്‍ഗോഡ്). സഹോദരങ്ങള്‍: മുഹമ്മദ് അഷ്ഫല്‍, മുഹമ്മദ് അല്‍ത്താഫ്, ഫമിദ.
Kerala
കൊച്ചി: മദ്യം ദേഹത്ത് വീണതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ തോക്ക് ചൂണ്ടി വധഭീഷണി മുഴക്കിയ കേസിലെ പ്രതി അറസ്റ്റിൽ. ഗിരിനഗർ സ്വദേശിയും നിലവിൽ കാക്കനാട് ചിറ്റേത്തുകര എൻ. മാതർ ഫ്ലാറ്റിൽ വാടകയ്ക്ക് താമസക്കാരനുമായ സോണൽ സന്തോഷ് (29) ആണ് അറസ്റ്റിലായത്.
ഇൻഫോപാർക്ക് പോലീസ് ആണ് സോണലിനെ അറസ്റ്റ് ചെയ്തത്. തിങ്കളാള്ച പുലർച്ചെ എറണാകുളം ചിറ്റേത്തുകരയിലുള്ള കോറൽ റീഫ് ബാറിലായിരുന്നു കേസിനാസ്പദമായ സംഭവം.
ബാറിനുള്ളിൽ അടുത്തടുത്തിരുന്ന് മദ്യപിക്കുന്നതിനിടെ എറണാകുളം ചെറായി സ്വദേശിയായ പരാതിക്കാരന്റെ ഗ്ലാസിൽ നിന്നും സോണലിന്റെ ദേഹത്തേക്ക് മദ്യം വീണതാണ് തർക്കത്തിന് തുടക്കമിട്ടത്. ഇതേച്ചൊല്ലി ഇരുവരും തമ്മിൽ ബാറിനുള്ളിൽ വെച്ച് വാക്കേറ്റമുണ്ടായി.
തുടർന്ന് ബാർ അടച്ച ശേഷം പുറത്തിറങ്ങിയ ഇരുകൂട്ടരും കാർ പാർക്കിംഗിൽ വച്ച് വീണ്ടും തർക്കത്തിൽ ഏർപ്പെടുകയും, പ്രകോപിതനായ സോണൽ പരാതിക്കാരന് നേരെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തുകയുമായിരുന്നു.
പരാതിയെ തുടർന്ന് ഇൻഫോപാർക്ക് പോലീസ് സബ്ബ് ഇൻസ്പെക്ടർ എസ്. സനീഷ്, എസ്സിപിഒ മാരായ കണ്ണൻ, അനീഷ് എന്നിവരടങ്ങുന്ന അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്. സംഭവത്തിൽ പോലീസ് കേസെടുത്ത് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.
Kerala
കോഴിക്കോട്: കൃത്യനിര്‍വഹണത്തിനിടെ പോലീസ് എസ്ഐയെ ചവിട്ടിവീഴ്ത്തിയ കേസില്‍ യുവാവ് അറസ്റ്റിൽ. കോഴിക്കോട് പുതിയാപ്പ ചെറുകുഴിതാഴത്ത് വീട്ടില്‍ സുജിത്താണ്(31) അറസ്റ്റിലായത്. നടക്കാവ് പോലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ദിവസം പുലര്‍ച്ചെയോടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിക്ക് സമീപത്തെ വീടിനടുത്ത് ഒരാള്‍ ബഹളം വെക്കുന്നതായി പോലീസിന് വിവരം ലഭിച്ചിരുന്നു. തുടര്‍ന്ന് പട്രോളിങ് നടത്തുകയായിരുന്ന എസ്ഐ ഷിബുവിന്റെ തൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തിയപ്പോള്‍ സുജിത്ത് കൈയില്‍ ചോരയൊലിപ്പിച്ച നിലയില്‍ റോഡില്‍ നിന്ന് ബഹളം വെക്കുന്നത് കണ്ടു.
പരിക്കേറ്റ ഇയാളെ വൈദ്യസഹായത്തിനായി ആംബുലന്‍സിലേക്ക് മാറ്റാന്‍ ശ്രമിക്കുന്നതിനിടെ സുജിത്ത് പ്രകോപിതനാവുകയും എസ്ഐ ഷിബുവിനെ ശക്തമായി ചവിട്ടുകയുമായിരുന്നു.
ചവിട്ടേറ്റ് റോഡിലേക്ക് വീണ എസ്ഐക്ക് കൈമുട്ടിനും വയറിനും കഴുത്തിനും പരിക്കേറ്റു. ഉടന്‍ തന്നെ ഒപ്പമുണ്ടായിരുന്ന മറ്റു പോലീസ് ഉദ്യോഗസ്ഥര്‍ ബലം പ്രയോഗിച്ച് ഇയാളെ കീഴടക്കി ആംബുലന്‍സില്‍ കയറ്റുകയായിരുന്നു. പരിക്കേറ്റ എസ്ഐയെ ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തുകയും പോലീസിനെ ആക്രമിക്കുകയും ചെയ്ത സുജിത്തിനെതിരേ കര്‍ശന നിയമനടപടികള്‍ സ്വീകരിക്കുമെന്ന് നടക്കാവ് പോലീസ് അറിയിച്ചു.
District News
ആർപ്പൂക്കര: കുത്തിയൊഴുകുന്ന പെണ്ണാർതോട്ടിലേക്ക് വീണ രണ്ടര വയസുകാരനെയും അമ്മയെയും മുത്തശിയെയും സാഹസികമായി രക്ഷപ്പെടുത്തിയ ആർപ്പൂക്കര വെസ്റ്റ് തൊള്ളായിരംചിറ സ്വദേശി ബിനോയി ടി. കുര്യാക്കോസിന് നാടിന്റെ ആദരം. ആർപ്പൂക്കര സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ ബിനോയിയെ സിപിഎം സംസ്ഥാ ന സെക്രട്ടേറിയ റ്റംഗംവി.എൻ. വാസവൻ പൊന്നാടയണിയിച്ച് ഉപഹാരം സമ്മാനിച്ചു.
ആർപ്പൂക്കര മുക്കേൽ പാലത്തിനു സമീപം കഴിഞ്ഞ ദിവസമായിരുന്നു സംഭവം. കഞ്ഞിക്കുഴി സ്വദേശികളായ മിനി രാജീവ് (52), മകൾ ബെയാന(26), ബെയാനയുടെ രണ്ടര വയസുള്ള മകൻ ജോഹാൻ എന്നിവരാണ് അപകടത്തിൽപ്പെട്ടത്.
ജോഹാൻ കാൽവഴുതി വെള്ളത്തിൽ വീഴുന്നതുകണ്ട് കുഞ്ഞിനെ രക്ഷിക്കാൻ അമ്മ ബെയാനയും മിനിയും പിന്നാലെ ചാടി. ഇരുവർക്കും നീന്തൽ അറിയില്ലായിരുന്നു. ഇത് കണ്ട് സമീപത്ത് നിൽക്കുകയായിരുന്ന ബിനോയ് ഓടിയെത്തി തോട്ടിലേക്ക് ചാടുകയായിരുന്നു. ആദ്യം കുഞ്ഞിനെയും മിനിയെയും രക്ഷപ്പെടുത്തിയ ബിനോയ് ഒഴുക്കിൽപ്പെട്ട് ഏറെ ദൂരം ഒഴുകിപ്പോയ ബെയാനയെയും നീന്തിയെത്തി രക്ഷപ്പെടുത്തി. ബിനോയിയുടെ സമയോചിതമായ ഇടപെടൽ കൊണ്ടാണ് മൂന്ന് ജീവനുകൾ രക്ഷിക്കാനായത്.
യോഗത്തിൽ ബാങ്ക് പ്രസിഡന്റ് കെ. കെ. ഹരിക്കുട്ടൻ അധ്യക്ഷനായി. ജില്ലാ പഞ്ചായത്തംഗം ജിം അലക്സ്, സിപിഎം ഏരിയ സെക്രട്ടറി ബാബു ജോർജ്, ബാങ്ക് വൈസ് പ്രസിഡന്റ് ടി.എം. ഷിബുകുമാർ, പൊന്നപ്പൻ കരിപ്പുറം, മായ.ജി. നായർ, ബി. മഹേഷ് ചന്ദ്രൻ, ജെയ്മോൻ രാജൻ, പി.വി. കുമാർ, ധന്യ ഷെറിൻ എന്നിവർ പ്രസംഗിച്ചു.
District News
അടൂര്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ നഗ്നത കാണിച്ച് അപമാനിച്ച യുവാവിന് 2.3 വര്‍ഷം തടവ്. പള്ളിക്കല്‍ പഴകുളം തെങ്ങും താര ശ്യാം നിവാസില്‍ ശ്യാം കുമാര്‍(35) നെയാണ് അടൂര്‍ ഫാസ്റ്റ് ട്രാക്ക് കോടതി ജഡ്ജ് മഞ്ജിത്ത് ടി പോക്സോ ആക്ട്പ്രകാരം ശിക്ഷിച്ചത്. ഇതിന് പുറമേ 11,000 രൂപ പിഴയും അടയ്ക്കണം.
2025 ജൂലൈ 15ന് വൈകിട്ട് സ്കൂള്‍ വിട്ട് വീട്ടിലേക്കുപോയ അതിജീവിതയെ പ്രതി നഗ്നത കാണിച്ച് അപമാനിച്ചു എന്നതാണ് കേസ്. അന്നത്തെ കൂടല്‍ എസ്എച്ച്ഒ സി.എല്‍. സുധീര്‍ ആണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം പൂര്‍ത്തിയാക്കിയത്. സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. സ്മിത ജോണ്‍ പി. ഹാജരായി. കോടതി നടപടികള്‍ കോര്‍ട്ട് ലൈസന് ഓഫീസര്‍ എഎസ്ഐ ദീപാ കുമാരി ഏകോപിപ്പിച്ചു. പ്രതി പിഴത്തുക അടയ്ക്കുന്ന പക്ഷം ആ തുക അതിജീവിതയ്ക്ക് നല്കാന് ജില്ലാ ലീഗല്‍ സര്‍വീസ് അതഥോറിറ്റിക്ക് കോടതി നിര്‍ദ്ദേശം നല്കി.
District News
ചങ്ങനാശേരി: വാഴൂര്‍ റോഡില്‍ കുരിശുംമൂട് ജംഗ്ഷനു സമീപം ബൈക്കുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ യുവാവ് മരിച്ചു. തൃക്കൊടിത്താനം പൊട്ടശേരി ആഞ്ഞിലിപ്പറമ്പില്‍ പരേതനായ കനി റാവുത്തറുടെ മകന് കെ.പി. അജി(52)യാണ് മരിച്ചത്. ശനിയാഴ്ച രാത്രി 12.30 ഓടെയാണ് അപകടം. മടുക്കമൂട് ഭാഗത്തുനിന്നു ചങ്ങനാശേരി ഭാഗത്തേക്ക് വന്ന അജിയുടെ ബൈക്കും എതിര്‍ദിശയില്‍നിന്നു വന്ന ചങ്ങനാശേരി മറ്റം ഭാഗത്തുള്ള സണ്ണിയുടെ മകന് റോക്കി ഫിലിപ്പ് ഓടിച്ചിരുന്ന ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു.
സംഭവസ്ഥലത്തു വച്ചുതന്നെ അജി മരണപ്പെട്ടു. റോക്കിയും ഒപ്പം സഞ്ചരിച്ചിരുന്നയാളും ചെത്തിപ്പുഴ സ്വകാര്യആശുപത്രിയില്‍ ചികിത്സയിലാണ്. റോക്കിയുടെ നില ഗുരുതരമാണ്. അജിയുടെ കബറടക്കം നടത്തി. അജിയുടെ ഭാര്യ സെറീന. മക്കള്‍: ഹിബ ഫാത്തിമ, മുഹമ്മദ് യാസിന് (ഇരുവരും വിദ്യാര്‍ഥികള്‍).
District News
കാഞ്ഞിരങ്ങാട്: റോഡരികിൽ അടുക്കിവെച്ച ഇലക്ട്രിക് പോസ്റ്റ് ദേഹത്ത് വീണ് പരിക്കേറ്റ യുവാവ് മരിച്ചു. കാഞ്ഞിരങ്ങാട് വടക്കേമൂലയിലെ കേളോത്ത് വീട്ടിൽ അജീഷ് (36) ആണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ അജീഷിനെ നാട്ടുകാർ ഉടൻ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും അതിതീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയ്ക്കിടെ മരണമടയുകയായിരുന്നു. അജീഷ് ഇലക്ട്രീഷ്യനാണ്. പി. ചന്ദ്രൻ കേളോത്ത്-മാധവി ദന്പതികളുടെ മകനാണ്. സഹോദരങ്ങൾ: ചന്ദ്രിക, സുഷമ (കോട്ടക്കടവ്).
District News
ഹരിപ്പാട്: മോസ്കിലെ സ്റ്റോർ റൂമിൽ സൂക്ഷിച്ചിരുന്ന പാത്രങ്ങൾ മോഷ്ടിച്ച കേസിലെ പ്രതിയെ വീയപുരം പോലീസ് അറസ്റ്റ് ചെയ്തു. കായംകുളം കൃഷ്ണപുരം കാപ്പിൽമേക്ക് ഷഫീഖ് മൻസിലിൽ മുഹമ്മദ് ഷമീം (24) ആണ് പിടിയിലായത്. വീയപുരം നിബ്രാസുൽ ഇസ്ലാം സംഘം ജമാഅത്ത് മോസ്കിലെ സാധനസാമഗ്രികൾ സൂക്ഷിക്കുന്ന സ്റ്റോർ റൂമിൽ സൂക്ഷിച്ചിരുന്ന ഹിൻഡാലിയത്തിന്റെ രണ്ട് ബിരിയാണിച്ചെമ്പും രണ്ട് ഓട്ടുരുളിയുമാണ് ഇയാൾ മോഷണം നടത്തിയത്. മുൻകാലങ്ങളിലും മോസ്ക്കുകളിൽ കയറി മോഷണം നടത്തിയിട്ടുള്ളയാളാണ് പ്രതിയെന്ന് പോലീസ് അറിയിച്ചു.
വീയപുരം എസ്എച്ച്ഒ അനൂപ് ജോസിന്റെ നേതൃത്വത്തിൽ എസ്ഐമാരായ അജിത്, ശ്രീകുമാർ, സിവിൽ പോലീസ് ഓഫീസർമാരായ മനോജ്, ശ്രീകുമാർ, വിനീഷ്, സജാദ്, കിഷോർ, അബ്ദുൽ വാഹിദ്, ഹോംഗാർഡ് ജേക്കബ് എന്നിവരടങ്ങുന്ന അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Kerala
കൊച്ചി: പെരുമ്പാവൂരില്‍ യുവാവ് മരിച്ചനിലയില്‍. തൃശൂര്‍ സ്വദേശി ഋതിക് സണ്ണി ആണ് മരിച്ചത്. പെരുമ്പാവൂര്‍ വല്ലത്ത് ജംഗ്ഷനിലെ ലോഡ്ജിലെ മുകളിലെ നിലയിലാണ് യുവാവിനെ മരിച്ചനിലയില്‍ കണ്ടെത്തിയത്.
മൃതദേഹം നാട്ടുകാരുടെ ശ്രദ്ധയില്‍ പെട്ടതോടെ പോലീസിനെ അറിയിക്കുകയായിരുന്നു. ങ്കമാലിയിലെ ഒരു സ്ഥാപനത്തില്‍ ഏതാനും ദിവസം മുമ്പാണ് യുവാവ് ജോലിക്ക് കയറിയത്.
മരണകാരണം എന്താണെന്ന് വ്യക്തമായിട്ടില്ല. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മാത്രമേ കാരണം സ്ഥിരീകരിക്കാനാവുകയുള്ളു. യുവാവിന്റെ ബന്ധുക്കളെ പെരുമ്പാവൂര്‍ പോലീസ് വിവരം അറിയിച്ചിട്ടുണ്ട്.
District News
മണ്ണംപേട്ട: കരുവാടിയിൽ സ്വകാര്യവ്യക്തിയുടെ കിണർ വൃത്തിയാക്കുന്നതിനിടെ വീണ് യുവാവിന് പരിക്കേറ്റു. വട്ടണാത്ര സ്വദേശി സിബിക്കാണ് പരിക്കേറ്റത്. കഴിഞ്ഞദിവസം ഉച്ചയ്ക്ക് 12 നായിരുന്നു അപകടം. കിണർ വൃത്തിയാക്കി കയറുന്നതിനിടെ കാലുവഴുതി കിണറ്റിലേക്ക് വീഴുകയായിരുന്നു.
നാട്ടുകാർ വിവരമറിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ പുതുക്കാട് ഫയർഫോഴ്സ് അംഗങ്ങളാണ് സിബിയെ പുറത്തെത്തിച്ചത്. മണ്ണംപേട്ടയിലെ സ്വകാര്യആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകിയശേഷം ഇയാളെ മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
സ്റ്റേഷൻ ഓഫീസർ ജോജി വർഗീസ്, അസിസ്റ്റന്റ്് സ്റ്റേഷൻ ഓഫീസർ സുജീന്ദ്രൻ, സീനിയർ ഫയർ ഓഫീസർ സി. രഞ്ജിത്ത്, ഫയർമാൻമാരായ വിജീഷ്, അനന്തു, ജിതിൻ ജോസഫ്, ഹോംഗാർഡുമാരായ രാജീവ്, രമേഷ് എന്നിവരാണ് രക്ഷാപ്രവർത്തനം നടത്തിയത്.
Kerala
മുണ്ടക്കയം: ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന യുവാവിന്റെ നേരെ കാട്ടുപോത്ത് പാഞ്ഞടുത്തു. ബൈക്കിൽ നിന്നു വീണ് യുവാവിന് പരിക്ക്. പുഞ്ചവയൽ ഇഞ്ചക്കുഴി ഇടലപുര ബിജുമോനാണ് പരിക്കേറ്റത്.
തിങ്കളാഴ്ച രാത്രി ഒന്പതോടുകൂടിയായിരുന്നു സംഭവം. മുണ്ടക്കയത്തെ സ്വകാര്യ സ്ഥാപനത്തിൽ ജോലിചെയ്യുന്ന ബിജുമോൻ ജോലിക്ക് ശേഷം വീട്ടിലേക്ക് മടങ്ങും വഴിയായിരുന്നു കാട്ടുപോത്തിന്റെ ആക്രമണമുണ്ടായത്. വീടിന് തൊട്ട് സമീപം യുവാവ് സഞ്ചരിച്ചിരുന്ന ബൈക്കിന് നേരെ കാട്ടുപോത്ത് പാഞ്ഞടുക്കുകയായിരുന്നു. ഇതോടെ ബൈക്കിൽ നിന്നു വീണ് യുവാവിന്റെ കാലിന് പരിക്കേറ്റു.
ബൈക്കിനും കേടുപാട് സംഭവിച്ചു. തലനാരീഴയ്ക്കാണ് കാട്ടുപോത്തിന്റെ ആക്രമണത്തിൽ നിന്നു ബിജുമോൻ രക്ഷപ്പെട്ടത്. ഉടൻതന്നെ വനം വകുപ്പ് അധികാരികളെ വിവരം അറിയിക്കുകയും രാത്രി ഉദ്യോഗസ്ഥരെത്തി ഇവരുടെ വാഹനത്തിൽ തന്നെ യുവാവിനെ മുണ്ടക്കയം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
ചൊവ്വാഴ്ച രാവിലെ എരുമേലി ഫോറസ്റ്റ് റേഞ്ച് ഓഫീസർ കെ.വി. രതീഷിന്റെ നേതൃത്യത്തിൽ വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി അടിയന്തര നടപടികൾ സ്വീകരിച്ചു. 24 മണിക്കൂറും വനം വകുപ്പ് ഉദ്യോഗസ്ഥരുടെ സാന്നിധ്യം പ്രദേശത്ത് ഉറപ്പുവരുത്തിയിട്ടുണ്ടെന്നും പ്രദേശത്ത് പ്രവർത്തന രഹിതമായി കിടക്കുന്ന സോളാർ ഫെൻസിംഗ് വളരെ വേഗത്തിൽ പ്രവർത്തനക്ഷമമാക്കുന്നതിനും തീരുമാനിച്ചതയും അധികൃതർ അറിയിച്ചു.
വന്യമൃഗ ശല്യത്തിൽ പൊറുതിമുട്ടി പാക്കാനം ഇഞ്ചക്കുഴി മേഖല
സാധാരണക്കാരായ കുടുംബങ്ങൾ അധിവസിക്കുന്ന പുഞ്ചവയൽ - പാക്കാനം, ഇഞ്ചക്കുഴി ഭാഗത്ത് വന്യമൃഗ ശല്യം രൂക്ഷമാണ്. കഴിഞ്ഞ ഏതാനും മാസങ്ങൾക്ക് മുമ്പ് പ്രദേശവാസിയുടെ വളർത്തു നായയെ പുലി പിടികൂടിയിരുന്നു. വനവകുപ്പ് സ്ഥാപിച്ച കാമറയിൽ പുലിയുടെ ദൃശ്യങ്ങൾ പതിഞ്ഞെങ്കിലും പിന്നീട് തുടർ നടപടികൾ ഒന്നുമുണ്ടായില്ലെന്ന് നാട്ടുകാർ കുറ്റപ്പെടുത്തുന്നു.
കഴിഞ്ഞ ഏതാനും ദിവസങ്ങൾക്കുമുമ്പും പ്രദേശവാസികളുടെ വളർത്തു നായയെ പുലി പിടികൂടിയിരുന്നു. കൂടാതെ പ്രദേശത്ത് കാട്ടുപോത്ത്, കാട്ടുപന്നി, കരടി, കടുവ അടക്കമുള്ളവ പതിവായി എത്തുന്നുണ്ടെന്ന് പ്രദേശവാസികൾ പറയുന്നു. ആറുമാസങ്ങൾക്കു മുമ്പ് പ്രദേശത്ത് ആന കിടങ്ങുകൾ നിർമിച്ചതോടെ വന്യമൃഗ ശല്യത്തിന് നേരിയ ആശ്വാസമായിരുന്നു.
എന്നാൽ കനത്ത മഴയിൽ ആന കിടങ്ങുകളിൽ വലിയ വെള്ളക്കെട്ട് രൂപപ്പെട്ടത് ആശങ്ക സൃഷ്ടിച്ചിരുന്നു. പിന്നീട് വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി ഹോസിട്ട് വെള്ം ഒഴുക്കി കളഞ്ഞിരുന്നു. ഇരുവശങ്ങളും വനത്താൽ ചുറ്റപ്പെട്ട ഇഞ്ചക്കുഴി ഭാഗത്തെ പ്രവർത്തന രഹിതമായ സോളാർ ഫെൻസിംഗ് പൂർണ തോതിൽ പ്രവർത്തനസജ്ജമാക്കിയാൽ ഒരു പരിധിവരെ മേഖലയിലെ വന്യമൃഗ ശല്യം കുറയ്ക്കുവാൻ കഴിയും.
Kerala
ആലപ്പുഴ: കുറഞ്ഞ പലിശയ്ക്ക് വായ്പ തരപ്പെടുത്തി നൽകാമെന്ന് വിശ്വസിപ്പിച്ച് വീട്ടമ്മയിൽനിന്ന് ലക്ഷങ്ങൾ തട്ടിയെടുത്ത കേസിൽ യുവാവ് അറസ്റ്റിൽ. അമ്പലപ്പുഴ കോമന കിട്ടിയാട്ടില്ലം വീട്ടിൽ വിപിൻ ജോൺസൺ (30) ആണ് മാന്നാർ പോലീസിന്റെ പിടിയിലായത്.
മഹാലക്ഷ്മി ഫിനാൻസ് എന്ന പേരിൽ പത്രമാധ്യമങ്ങളിൽ പരസ്യം നൽകിയായിരുന്നു ഇയാളുടെ തട്ടിപ്പ്. 20 ലക്ഷം രൂപ വരെ കുറഞ്ഞ പലിശയ്ക്ക് വായ്പ നൽകുമെന്ന പരസ്യം കണ്ട് ബന്ധപ്പെടുന്നവരിൽനിന്ന് പലിശയിനത്തിൽ മുൻകൂർ പണം ഈടാക്കുന്നതാണ് രീതി.
അനീഷ് എന്ന വ്യാജപ്പേരിലാണ് ഇയാൾ ആളുകളുമായി ഫോണിൽ സംസാരിച്ചിരുന്നത്. പരസ്യം കണ്ട് 20 ലക്ഷം രൂപ വായ്പ ആവശ്യപ്പെട്ട് ബന്ധപ്പെട്ട മാന്നാർ സ്വദേശിനിയായ വീട്ടമ്മയിൽനിന്ന് പലിശയിനത്തിൽ മുൻകൂർ പണം അടയ്ക്കണമെന്ന് ധരിപ്പിച്ച് 6.90 ലക്ഷം രൂപയാണ് ഇയാൾ തട്ടിയെടുത്തത്.
തട്ടിപ്പ് മനസിലാക്കിയ വീട്ടമ്മ മാന്നാർ പോലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിനിടെ ഇയാൾ പാലക്കാട് സൈബർ പൊലീസ് സ്റ്റേഷനിൽ അറസ്റ്റിലായെന്ന വിവരത്തെ തുടർന്ന്, മാന്നാർ പൊലീസ് പാലക്കാട്ടെത്തി പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി.
സമാനരീതിയിൽ പെരിന്തൽമണ്ണ, കനകക്കുന്ന് സ്റ്റേഷനുകളിലും ഇയാൾക്കെതിരെ കേസുകളുണ്ട്. ഇതിനുപുറമെ, എടിഎം കവർച്ച ഉൾപ്പെടെ അമ്പലപ്പുഴ, മാവേലിക്കര, ഹരിപ്പാട്, കായംകുളം സ്റ്റേഷനുകളിലായി പ്രതിക്കെതിരെ നിരവധി കേസുകൾ നിലവിലുള്ളതായും പോലീസ് അറിയിച്ചു.
Kerala
തിരുവനന്തപുരം: സുപ്രീംകോടതി മാർഗനിർദേശങ്ങൾ ബോധപൂർവം അവഗണിച്ച പോലീസ് വീഴ്ചയിൽ ടി.ജി. മോഹൻ ദാസിന് കോടതി ജാമ്യം അനുവദിച്ചു. അഡീഷണൽ ചീഫ് ജുഡീഷൽ മജിസ്ട്രേറ്റ് മിഥുൻ ഗോപിയാണ് ജാമ്യം അനുവദിച്ചത്.
ജാമ്യമില്ലാത്ത കുറ്റം ചെയ്യുന്ന പ്രതിക്ക് ആദ്യം നോട്ടീസ് നൽകണമെന്ന സുപ്രീംകോടതി മാർഗനിർദേശമാണു സൈബർ പോലീസ് അവഗണിച്ചത്. ഇക്കാര്യം ബോധപൂർവം ചെയ്തതാണെന്നു റിമാൻഡ് റിപ്പോർട്ടിൽ വ്യക്തമാണ്.
നോട്ടീസ് നൽകിയാൽ പ്രതി ഒളിവിൽ പോകുമെന്ന തൊടുന്യായമാണു റിമാൻഡ് റിപ്പോർട്ടിൽ പോലീസ് ഉയർത്തിയത്. നടപടിക്രമങ്ങളിലെ ഗുരുതര വീഴ്ച മോഹൻദാസിനു ജാമ്യത്തിനു വഴിയൊരുക്കുന്നപോലെ ആകുകയും ചെയ്തു.
പോലീസ് പ്രത്യേക കസ്റ്റഡി അപേക്ഷ നൽകിയിട്ടില്ലെന്നും കേസ് രജിസ്റ്റർ ചെയ്ത് 11 ദിവസമായിട്ടും പോലീസ് മോഹൻദാസിന് എന്തെങ്കിലും തരത്തിലുള്ള നോട്ടീസ് നൽകിയിട്ടില്ലെന്നും മോഹൻദാസിന്റെ അഭിഭാഷകൻ കോടതിയിൽ ചൂണ്ടിക്കാട്ടി.
ജാമ്യത്തിന് കർശന ഉപാധികളാണു കോടതി നിർദേശിച്ചിട്ടുള്ളത്. ചൊവ്വാഴ്ച മുതൽ മൂന്നു ദിവസം തുടർച്ചയായി അന്വേഷണ ഉദ്യോഗസ്ഥനു മുന്നിൽ ഹാജരാക്കണം. രണ്ടുമാസം എല്ലാ തിങ്കളാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥനുമുന്നിൽ ഒപ്പിടണം.
സമാന കേസിൽ പ്രതിയാകാൻ പാടില്ല. അന്വേഷണ ഉദ്യോഗസ്ഥൻ ആവശ്യപ്പെടുമ്പോഴെല്ലാം ഹാജരായി അന്വേഷണവുമായി പൂർണമായും സഹകരിക്കണം എന്നിവയാണ് പ്രധാന കോടതി നിർദേശങ്ങൾ.
Kerala
പാലക്കാട്: കുലുക്കല്ലൂർ തത്തനപ്പുള്ളിയിൽ യുവാവിനെ ഷോക്കേറ്റു മരിച്ചനിലയിൽ കണ്ടെത്തി. പന്നിക്കു വച്ച കെണിയിൽനിന്നു ഷോക്കേറ്റാണു മരിച്ചതെന്നു പോലീസ് പറഞ്ഞു. പരേതനായ വാസുദേവന്റെ മകൻ മുളക്കൽ വീട്ടിൽ രവിപ്രസാദ് (33) ആണു മരിച്ചത്.
ഇന്നലെ രാവിലെയാണു പാടത്ത് രവിയെ മരിച്ചനിലയിൽ കണ്ടെത്തിയത്. കഴിഞ്ഞദിവസം രാത്രി ബൈക്ക് തകരാറിലായതിനെത്തുടർന്ന് മറ്റൊരു കൃഷിയിടത്തിലൂടെയുള്ള നടവഴിയിലൂടെ വീട്ടിലേക്കു പോകുന്നതിനിടെയാണ് അപകടമുണ്ടായത്. ഇന്നലെ രാവിലെ ആറോടെ കൃഷിയിടത്തിന്റെ ഉടമ തത്തനപ്പുള്ളി സ്വദേശി മനോജ് സ്ഥലത്തെത്തിയപ്പോഴാണു രവി മരിച്ചുകിടക്കുന്നത് കണ്ടത്.
തുടർന്ന് മനോജ് കൊപ്പം പോലീസ് സ്റ്റേഷനിലെത്തി വിവരം അറിയിക്കുകയായിരുന്നു. പോലീസ് മനോജിനെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മനോജിനെതിരേ മനഃപൂർവമല്ലാത്ത നരഹത്യക്കു കേസെടുക്കുമെന്നു കൊപ്പം പോലീസ് അറിയിച്ചു. പട്ടാന്പി താലൂക്ക് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കൾക്കു വിട്ടുകൊടുത്തു. സുമതിയാണ് അമ്മ. സഹോദരൻ: ഹരിപ്രസാദ്.
Kerala
മലപ്പുറം: ബംഗളൂരുവിലേയ്ക്ക് പോയ മലപ്പുറം താനൂര്‍ സ്വദേശിയായ യുവാവിനെ കാണാനില്ലെന്ന് പരാതി. താനൂര്‍ സ്വദേശി ഇംതിയാസിനെയാണ് (25) കാണാതായത്.
നഴ്സിംസ് പഠനത്തിന്റെ സര്‍ട്ടിഫിക്കറ്റ് വാങ്ങാനായി ബെംഗളൂരുവിലേക്ക് പോയതാണ് ഇംതിയാസ്. സംഭവത്തില്‍ കുടുംബത്തിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ താനൂര്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
കഴിഞ്ഞ ഓഗസ്റ്റ് ഏഴിന് ബെംഗളൂരുവില്‍ എത്തിയ ഉടന്‍ ഇംതിയാസ് വീട്ടുകാരെ ഫോണില്‍ വിളിച്ച് എത്തിയ വിവരം അറിയിച്ചിരുന്നു. എന്നാല്‍ അതിനുശേഷം ഇയാളെക്കുറിച്ച് യാതൊരു വിവരവുമില്ല. ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്.
കോളജില്‍ അന്വേഷിച്ചെങ്കിലും അവിടെയും എത്തിയിട്ടില്ലെന്നാണ് ലഭിക്കുന്ന വിവരം. ദിവസങ്ങള്‍ കഴിഞ്ഞിട്ടും വിവരമൊന്നുമില്ലാത്തതിനെ തുടര്‍ന്ന് ബന്ധുക്കള്‍ പോലീസിനെ സമീപിക്കുകയായിരുന്നു. അവസാനമായി ഫോണ്‍ സന്ദേശം ലഭിച്ച ലൊക്കേഷന്‍ കേന്ദ്രീകരിച്ചും ബംഗളൂരു പോലീസിന്റെ സഹായത്തോടെയും താനൂര്‍ പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.
Kerala
പാലക്കാട്∙ പട്ടാമ്പി തത്തനംപുള്ളിയിൽ കൃഷിയിടത്തിലേക്ക് എത്തുന്ന കാട്ടുപന്നിക്ക് വച്ച വൈദ്യുതി ലൈനിൽ തട്ടി ഷോക്കേറ്റ് യുവാവ് മരിച്ചു. തത്തനംപുള്ളി മുള്ളത്ത്പടി രവിപ്രസാദ് (30) ആണ് മരിച്ചത്. ഞായറാഴ്ച രാത്രിയാണ് സംഭവമുണ്ടായത്.
ജോലി കഴിഞ്ഞ് വീട്ടിലേക്ക് വരുമ്പോൾ ബൈക്ക് തകരാറായതിനെ തുടർന്ന് മറ്റൊരു വഴിയിലൂടെ നടന്നു വരുമ്പോൾ ഷോക്കേറ്റു മരിച്ചതാകാമെന്നാണ് സംശയം. വയലിന്റെ ഉടമ ഇന്ന് രാവിലെ പാടത്ത് എത്തിയപ്പോഴാണ് രവിപ്രസാദിനെ മരിച്ചു കിടക്കുന്ന നിലയിൽ കണ്ടത്.
തുടർന്ന് കൊപ്പം പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. വയലിന്റെ ഉടമയ്ക്കെതിരെ മനപ്പൂർവമല്ലാത്ത നരഹത്യക്ക് കൊപ്പം പോലീസ് കേസെടുത്തു.
Kerala
മലപ്പുറം: കുറിപ്പുറത്ത് സ്കൂട്ടര്‍ നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം. പൊന്നാനി പുറത്തൂര്‍ തൃത്തല്ലൂര്‍ കുന്നുങ്ങല്‍ സ്വദേശി കുളത്ത് അബ്ദുല്‍ റസാഖിന്റെ മകന് മുഹമ്മദ് റിഷാല്‍ (19) ആണ് മരിച്ചത്. കുറ്റിപ്പുറം കൊളക്കാട്ട് ഞായറാഴ്ച വൈകുന്നേരം അഞ്ചോടെയായിരുന്നു അപകടം.
ഒരു വിവാഹസൽക്കാരത്തിൽ പങ്കെടുക്കാനായാണ് റിഷാലും സുഹൃത്തും സ്കൂട്ടറിൽ യാത്രതിരിച്ചത്. വഴി അറിയാത്തതിനാൽ ഗൂഗിൾ മാപ്പിന്റെ സഹായത്തോടെയായിരുന്നു യാത്ര. കൊളക്കാട് ഇറക്കം ഇറങ്ങുന്നതിനിടെ ഇവര്‍ സഞ്ചരിച്ച സ്കൂട്ടര്‍ നിയന്ത്രണം വിട്ട് റോഡരികിലെ താഴ്ചയിലേക്ക് മറിയുകയായിരുന്നു.
അപകടത്തില്‍ നെഞ്ചിന് ഗുരുതരമായി പരിക്കേറ്റ മുഹമ്മദ് റിഷാലിനെ ഉടന്‍ തന്നെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. തുടർന്ന് പോലീസിൽ വിവരമറിയിച്ചു. എന്നാൽ, പോലീസ് മേഖലയിലെത്തിയിട്ടും അപകടം നടന്ന സ്ഥലം തിരിച്ചറിയാനായില്ല.
ഒപ്പമുണ്ടായിരുന്ന കൂട്ടുകാരന് അപകടം നടന്ന സ്ഥലം കൃത്യമായി അറിയാത്തതിനാല്‍ ഏറെ തെരച്ചിലിന് ശേഷം രാത്രി വൈകിയാണ് പോലീസിന് സ്ഥലം കണ്ടെത്താന്‍ സാധിച്ചത്. മാതാവ്: സക്കീന. സഹോദരങ്ങള്‍: റിഫാനിയ, റസല്‍.
District News
മാനന്തവാടി: ബാവലി എക്സൈസ് ചെക്പോസ്റ്റില്‍ നടത്തിയ പരിശോധനയില്‍ 50ഗ്രാം കഞ്ചാവുമായി പാലക്കാട് സ്വദേശി പിടിയില്‍. ഒറ്റപ്പാലം ചെറുപ്പുളശേരി മഞ്ജുളി പറമ്പില്‍ എം.സി. ജിഥുന്‍ (26) ആണ് അറസ്റ്റിലായത്.
മാനന്തവാടി എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ പി.എ. ജോസഫിന്റെ നേതൃത്വത്തില്‍ മാനന്തവാടി സര്‍ക്കിളും സംഘവും ബാവലി എക്സൈസ് ചെക്ക്പോസ്റ്റ് സംഘവും സംയുക്തമായി ഇന്നലെ നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്. എന്‍ഡിപിഎസ് കേസ് രജിസ്റ്റര്‍ ചെയ്തു. പരിശോധനയില്‍ അസിസ്റ്റന്റ് എക്സൈസ് ഇന്‍സ്പെക്ടര്‍ കെ.കെ. അജയകുമാര്‍, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ അതുല്‍ ആനന്ദ്, അമല്‍ ജിഷ്ണു, കെ.എം. മഹേഷ്, ഒ. ഷാഫി, സിവില്‍ എക്സൈസ് ഓഫീസര്‍ ഡ്രൈവര്‍ പി. ഷിംജിത്ത് എന്നിവര്‍ പങ്കെടുത്തു.
Kerala
കൊച്ചി: കോതമംഗലത്ത് വച്ച് യുവാവിനെ ആക്രമിച്ച കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി അറസ്റ്റിൽ. തങ്കളം ജവഹർ കോളനി കരോട്ട് പുത്തൻപുര വീട്ടിൽ മുഹമ്മദ് മുനീർ (സെബാട്ടി-32) നെയാണ് കോതമംഗലം പോലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ഫെബ്രുവരിയിൽ ആണ് സംഭവം. കേസിലെ മറ്റ് രണ്ട് പ്രതികളെ മുൻപ് പിടികൂടിയിരുന്നു. തുടർന്നുള്ള അന്വേഷണത്തിൽ കോതമംഗലം അങ്ങാടിക്കര ഭാഗത്ത് നിന്ന് പിടികൂടുകയായിരുന്നു.
പിടികൂടിയ സമയം ഇയാളുടെ പക്കൽ നിന്നും 0.29 ഗ്രാം എംഡിഎംഎയും കണ്ടെടുത്തു. മയക്കു മരുന്നുമായി ബന്ധപ്പെട്ട് ഗാന്ധി നഗർ, പെരുമ്പാവൂർ പോലീസ് സ്റ്റേഷനുകളിൽ ഇയാൾക്കെതിരെ കേസുകളുണ്ട്. സബ് ഇൻസ്പെക്ടർ എൽദോ പോളിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിച്ചത്.
District News
പേരൂര്‍ക്കട: വഞ്ചിയൂര്‍ ഉപ്പിലാമൂട് ഇരുമ്പുപാലത്തില്നിന്നു താഴേക്കുവീണ യുവാവ് വെള്ളത്തില്ക്കിടന്നത് അരമണിക്കൂര്‍..! ഒടുവില്‍ തിരുവനന്തപുരം ഫയര്‍സ്റ്റേഷനില്‍നിന്ന് ഫയര്‍ആന്റ് റസ്ക്യു ഓഫീസര്‍മാരായ സാജന് സൈമണ്‍, ഹരിലാല്‍, റഫീസ്, സേനാംഗം നന്ദകുമാര്‍ എന്നിവരാണ് ഇയാള്‍ക്ക് രക്ഷയായത്.
വഞ്ചിയൂര്‍ ഋഷിമംഗലം സ്വദേശി ആനന്ദ് (50) ആണ് ഈ ഭാഗത്തെ ആമയിഴഞ്ചാന്‍ തോട്ടിലേക്കു വീണത്.
ഇന്നലെ പുലര്‍ച്ചെ ഒരുമണിയോടെ യായിരുന്നു സംഭവം. ഒരു സുഹൃത്തിനെക്കണ്ടശേഷം സ്കൂട്ടറില്‍ വീട്ടിലേക്കു വരികയായിരുന്നു ആനന്ദ്. ഇതിനിടെ ഇരുമ്പുപാലത്തിനടുത്തെത്തിയപ്പോള് സ്കൂട്ടര്‍ നിർത്തിയിട്ടശേഷം ഇരുമ്പുപാലത്തിനു മുകളില്‍ കയറിയിരുന്നു ഫോണ്‍ ചെയ്യാന്‍ തുടങ്ങി. ഇതിനിടെ അബദ്ധത്തില്‍ തോട്ടിലേക്കു വീഴുകയായിരുന്നു. പാലത്തിനു സമീപം മാലിന്യനിക്ഷേപം നടക്കുന്നുണ്ടോയെന്ന് അറിയുന്നതിനെത്തിയ നഗരസഭാ ജീവനക്കാരനായ സുരേഷ്ബാബുവാണ് ആനന്ദ് വെള്ളത്തില്ക്കിടക്കുന്നത് കണ്ടത്.
അസമയത്ത് റോഡരികില്‍ സ്കൂട്ടര്‍ ഇരുന്നതും ഒരു സ്മാര്‍ട്ട് ഫോണ്‍ ഇതിനു സമീപത്തുകിടന്നതും സംശയമുണ്ടാക്കി. തുടര്‍ന്നു നടത്തിയ പരിശോധനയില്‍ വെള്ളത്തില്‍ക്കിടന്ന് കൈകാലുകളിട്ടടിക്കുന്നയാളെ കാണാനായി. ഉടന്‍തന്നെ പോലീസിലും ഫയര്‍ഫോഴ്സിലും വിവരമറിയിക്കുകയായിരുന്നു.
ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥര്‍ എത്തി ഏണിയുടെയും കയറിന്റെയും സഹായത്തോടെയാണ് ആനന്ദിനെ പുറത്തെത്തിച്ചത്. വീഴ്ചയില്‍ നെറ്റിക്കു പരിക്കേറ്റ ആനന്ദ് ആശുപത്രിയില്‍ പ്രാഥമിക ചികിത്സ തേടി.
Kerala
കൊല്ലം: പുനലൂരിൽ ട്രെയിൻ ഇടിച്ചുണ്ടായ അപകടത്തിൽ യുവാവിന് ഗുരുതര പരിക്ക്. കാഞ്ഞിരവിള ഈട്ടിവിള വീട്ടിൽ അജി (40) ആണ് അപകടത്തിൽപ്പെട്ടത്. ഇരുകാലുകൾക്കും ഇടതുകൈയ്ക്കും സാരമായ പരിക്കേറ്റ ഇയാളെ വിദഗ്ധ ചികിത്സയ്ക്കായി തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
ബുധനാഴ്ച രാത്രി എട്ടോടെ പുനലൂരിൽനിന്നും കൊല്ലത്തേക്ക് സർവീസ് നടത്തിയ മെമു ട്രെയിൻ ഇടിച്ചാണ് അപകടമുണ്ടായത്. കൊല്ലം - ചെങ്കോട്ട റെയിൽവേ പാതയിൽ പുനലൂർ പത്തേക്കറിന് സമീപമായിരുന്നു സംഭവം.
അപകടസ്ഥലത്തുണ്ടായിരുന്ന നാട്ടുകാർ ചേർന്ന് ഉടൻതന്നെ അജിയെ പുനലൂർ സർക്കാർ ആശുപത്രിയിൽ എത്തിച്ചു. പ്രാഥമിക ചികിത്സ നൽകിയ ശേഷമാണ് തുടർചികിത്സയ്ക്കായി തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോയത്.
Kerala
കൊച്ചി: ഏലൂരിൽ കുടുംബവഴക്കിനെത്തുടർന്നുണ്ടായ പ്രകോപനത്തിൽ അടുക്കള വാതിലിന്റെ ചില്ല് തകർത്ത യുവാവ് കൈമുറിഞ്ഞ് രക്തം വാർന്നു മരിച്ചു. മഞ്ഞുമ്മൽ ചാലനാട്ടുവീട്ടിൽ പ്രവീൺ (49) ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി പത്തരയോടെയായിരുന്നു സംഭവം.
വീട്ടിലെ വാക്കുതർക്കത്തിനിടയിൽ കലിപൂണ്ട പ്രവീൺ അടുക്കള വാതിലിന്റെ ചില്ല് അടിച്ചുതകർക്കുകയായിരുന്നു. ഇതിനിടയിൽ കൈയ്ക്ക് ഗുരുതരമായി പരിക്കേറ്റ് രക്തം വാർന്നതിനെ തുടർന്ന് അദ്ദേഹം ഉടൻ തന്നെ കുളിമുറിയിൽ കയറി വാതിലടച്ചു. ഏറെ നേരം കഴിഞ്ഞിട്ടും വാതിൽ തുറക്കാത്തതിനാൽ വീട്ടുകാർ പരിഭ്രാന്തരായി ഏലൂർ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു.
പോലീസ് സ്ഥലത്തെത്തി വാതിൽ തുറന്ന് പ്രവീണിനെ ഉടൻ തന്നെ എറണാകുളം ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും, ബുധനാഴ്ച പുലർച്ചെ മൂന്നരയോടെ മരിച്ചു. പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് കൈമാറി. ഷിംനയാണ് ഭാര്യ. ആൻഡ്രിയ, അജോയ് എന്നിവരാണ് മക്കൾ.
District News
അളഗപ്പനഗര്‍: പനിബാധിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. എരിപ്പോട് ആമ്പിലി കളരിക്കല്‍ തങ്കപ്പന്റെയും ലതയുടെയും മകന് അനന്തുകൃഷ്ണന് (25) ആണ് മരിച്ചത്. ഒരാഴ്ച മുമ്പാണ് പനി തുടങ്ങിയത്. കഴിഞ്ഞദിവസം പുതുക്കാട് താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. പനി മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് തൃശൂർ മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയായിരുന്നു. ഇന്നലെ പുലര്‍ച്ചെ മരിച്ചു. ആമ്പല്ലൂരില്‍ കാര്‍ വര്‍ക്ക്ഷോപ്പില്‍ മെക്കാനിക്കാണ് അനന്തകൃഷ്ണന്.
District News
കോഴിക്കോട്: വെള്ളക്കെട്ടില്‍ വീണ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. പെരുവയല്‍ കൊണാറമ്പ് സ്വദേശി സുഹൈല്‍ (38) ആണ് മരിച്ചത്. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു.
ഇന്നലെ രാവിലെയാണ് മരിച്ചത്. ഇക്കഴിഞ്ഞ ശനിയാഴ്ച രാത്രി 10 മണിയോടെയാണ് അപകടമുണ്ടായത്. പ്രദേശത്ത് പെയ്ത ശക്തമായ മഴയെ തുടര്‍ന്ന് സമീപത്തെ ചെറുപുഴ കരകവിഞ്ഞ് സുഹൈലിന്റെ വീടിനോട് ചേര്‍ന്നുള്ള വയലില്‍ വെള്ളം കയറിയിരുന്നു.
സുഹൃത്തുക്കള്‍ക്കൊപ്പം എത്തിയ സുഹൈല്‍ അബദ്ധത്തില്‍ കാല്‍വഴുതി വെള്ളത്തിലേക്ക് വീഴുകയായിരുന്നു. ഇരുട്ടും ചെളിയും രക്ഷാപ്രവര്‍ത്തനത്തിന് തടസം സൃഷ്ടിച്ചുവെങ്കിലും ഏറെ ശ്രമകരമായി നാട്ടുകാരും സുഹൃത്തുക്കളും ചേര്‍ന്ന് സുഹൈലിനെ പുറത്തെടുത്തു. ഉടന്‍ തന്നെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും തുടര്‍ന്ന് വിദഗ്ധ ചികിത്സയ്ക്കായി സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ശ്വാസകോശത്തിനും ആന്തരിക അവയവങ്ങള്‍ക്കും സംഭവിച്ച ഗുരുതര പരിക്കാണ് മരണകാരണം.
District News
പന്തളം: പുഞ്ചപ്പാടത്ത് കുളിക്കാൻ പോയ യുവാവ് മുങ്ങിമരിച്ചു.പന്തളം ചെറുമല, പ്ലാവിള പാലനിൽക്കുന്നതിൽ പരേതനായ മുരളിയുടെ മകൻ ലെനിൻ മുരളി ( 32 ) യാണ് മരിച്ചത്. ഇന്നലെ രണ്ടിന് ചെറുമല പ്ലാവിളയിൽ പുഞ്ചപ്പാടത്ത് കുളിക്കാൻ എത്തിയതായിരുന്നു. മണിക്കൂറുകളോളം നടത്തിയ തെരച്ചിലിൽ അടൂരിൽനിന്ന് എത്തിയ അഗ്നി രക്ഷാ സേനയാണ് മൃതദേഹം കണ്ടെത്തിയത് .
Kerala
കോഴിക്കോട്: മുണ്ടുപാലത്ത് യുവാവിനെ മരിച്ചനിലയില്‍ കണ്ടെത്തി. സംഭവം കൊലപാതകമാണെന്ന് സംശയം ഉയർന്നിട്ടുണ്ട്. ഇരിങ്ങല്ലൂര്‍ സ്വദേശി ഷെരീഫ് അഹമ്മദിനെയാണ് വാടകവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
കഴിഞ്ഞദിവസം രാത്രി നായകള്‍ കൂട്ടമായി കരച്ചിലായിരുന്നെന്നും നല്ല മഴയായതിനാല്‍ ശ്രദ്ധിച്ചില്ലെന്നുമാണ് അയല്‍വാസിയുടെ മൊഴി. ഷെരീഫ് അഹമ്മദിന്റെ സുഹൃത്താണ് മരണ വിവരം പന്തീരങ്കാവ് പോലീസ് സ്റ്റേഷനിൽ അറിയിച്ചത്. ഇതോടെയാണ് പോലീസ് എത്തി പരിശോധിക്കുന്നത്.
അതേസമയം ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട മരണമാണെന്ന് സംശയിക്കുന്നതായി നാട്ടുകാര്‍ പറയുന്നു. എട്ടുമാസം മുമ്പ് വണ്ടി കച്ചവടക്കാര്‍ക്കാണ് വീട് വാടകയ്ക്ക് നല്‍കിയതെന്നാണ് വിവരം. ഇവിടെ സ്ഥിരം താമസക്കാർ ഉണ്ടാവാറില്ലെന്നും നാട്ടുകാര്‍ പറയുന്നു.
District News
തൃശൂർ: അച്ഛനോടൊപ്പം വാടകമുറി കാണാനെത്തി കിണറ്റിൽ വീണ എട്ടുവയസുകാരിയെ രക്ഷപ്പെടുത്തി യുവാവ്. എറണാകുളത്തുള്ള കല്യാൺ ജ്വല്ലേഴ്സ് ജീവനക്കാരനായ കാരൂർ തങ്ങാലൂർ പള്ളിക്കു സമീപം എടത്തരവീട്ടിൽ സുരേഷ് കുമാറിന്റെയും സിന്ധുവിന്റെയും മകൻ ഹേമന്ത് കൃഷ്ണയാണു (24) രക്ഷകനായത്. വിയ്യൂർ റോസ ബസാർ നാരായണീയത്തിൽ അമ്മയുടെ അനിയത്തി സന്ധ്യയുടെ വീട്ടിലാണു താമസം. വിയ്യൂർ സർവീസ് സഹകരണ ബാങ്കിനു മുന്നിൽ രാത്രി ഏഴരയോടെയാണു സംഭവം.
വാടകമുറിക്കകത്തുള്ള വാതിൽ തുറന്നാലുടൻ ആൾമറയില്ലാത്ത കിണറാണ്. കുട്ടിയും അച്ഛനും മുറിക്കുള്ളിൽ പ്രവേശിച്ചപ്പോൾ ഇരുട്ടായിരുന്നു. കിണർ ഉള്ളത് അറിയാതെ വാതിൽ തുറന്നുകടന്നപ്പോഴാണ് കുട്ടി കിണറ്റിൽ വീണത്. ഇതോടെ കുട്ടിയുടെ അച്ഛൻ കടമുറിക്കു പുറത്തെത്തി ആളുകളോടു വിവരം പറയുകയായിരുന്നു.
സമീപത്തെ കടയിൽ പച്ചക്കറി വാങ്ങാൻ എത്തിയതായിരുന്നു ഹേമന്ത് കൃഷ്ണ. കേട്ടയുടൻ കടമുറിക്കുള്ളിലെത്തി ഫോണിലെ ടോർച്ച് വെളിച്ചത്തിൽ കുട്ടി വെള്ളത്തിൽ മുങ്ങിത്താഴുന്നതു കണ്ട് കിണറ്റിലേക്ക് എടുത്തുചാടുകയായിരുന്നു. തുടർന്ന് കുട്ടിയെ ആളുകൾ ഇട്ടുനല്‍കിയ പച്ചക്കറി കൊണ്ടുവരുന്ന മരക്കൂട്ടിലേക്കുകയറ്റിയാണു രക്ഷപ്പെടുത്തിയത്. കിണറിന്റെ ആൾമറയുടെ മറുഭാഗത്തു റോഡാണ്. കുന്നംകുളം സ്വദേശിയുടെ കുട്ടിയാണു കിണറ്റിൽ വീണത്.
സ്വയംരക്ഷപോലും നോക്കാതെ, സന്ദർഭോചിതമായി രക്ഷാപ്രവർത്തനം നടത്തിയ ഹേമന്ത് കൃഷ്ണയെ രാജൻ ജെ.പല്ലൻ എംഎൽഎ അനുമോദിച്ചു. കൗൺസിലർമാരായ അരുൺ തടത്തിൽ, ജോയ് ബാസ്റ്റ്യൻ ചാക്കോള, ഷിബു പൊറത്തൂർ, കോലഴി ഗ്രാമപഞ്ചായത്ത് മെമ്പർ സന്തോഷ് കോലഴി , കോൺഗ്രസ് നേതാക്കളായ ശശീന്ദ്രൻ കോപ്പായി, പി.ആർ. രാഗേഷ്, സി.എസ്. മുരളീധരൻ, രാജാറാം എന്നിവരുടെ നേതൃത്വത്തിൽ അനുമോദിച്ചു.
Kerala
കൊല്ലം: പൂയപ്പള്ളിയിൽ കാണാതായ യുവാവിനെ വീടിന് സമീപത്തെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. കരിങ്ങന്നൂർ സ്വദേശി ഗോപാലകൃഷ്ണന്റെ മകൻ ചന്തുവിനെയാണ് കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. രണ്ട് ദിവസമായി ചന്തുവിനെ കാണാനില്ലായിരുന്നുവെന്ന് കുടുംബാംഗങ്ങൾ പറയുന്നു.
വീട്ടുകാരും നാട്ടുകാരും ചേർന്ന് നടത്തിയ തെരച്ചിലിനിടയിലാണ് തിങ്കളാഴ്ച രാവിലെ ഒമ്പതോടെ ചന്തുവിന്റെ വീടിനു സമീപമുള്ള 'കുന്നിൻമുുകൾ'എന്ന പ്രദേശത്തെ ആളൊഴിഞ്ഞ ഒരു വീട്ടിൽ രക്തക്കറ ശ്രദ്ധയിൽ പെട്ടത്. തുടർന്ന് സമീപവാസികൾ നടത്തിയ പരിശോധനയിലാണ് വീടിനോട് ചേർന്നുള്ള കാടുമൂടിയ കിണറ്റിൽ മൃതദേഹം കണ്ടെത്തിയത്.
പൂയപ്പള്ളി പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തിയാണ് മൃതദേഹം കിണറ്റിൽ നിന്ന് പുറത്തെടുത്തത്. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി പാരിപ്പള്ളി മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടം നടത്തിയ ശേഷം സംസ്കാരം നടത്തി. സംഭവത്തിൽ പൂയപ്പള്ളി പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Kerala
പരപ്പനങ്ങാടി: എക്സൈസ് വകുപ്പിന്റെ ‘ഓപ്പറേഷൻ തണ്ടർ’ റെയ്ഡിന്റെ ഭാഗമായി പരപ്പനങ്ങാടി റെയിൽവേസ്റ്റേഷനിൽ നടത്തിയ പരിശോധനയിൽ 36 കുപ്പി പുതുച്ചേരി മദ്യവുമായി യുവാവ് പിടിയിൽ. പശ്ചിമ ബംഗാൾ സ്വദേശി എസ്.കെ. ഐസക് ന്യൂട്ടൻ (30) ആണ് അറസ്റ്റിലായത്.
അഡീഷണൽ എക്സൈസ് കമ്മിഷണറുടെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ പരപ്പനങ്ങാടി എക്സൈസ് റെയ്ഞ്ച് ഇൻസ്പെക്ടർ കെ.ടി. ഷനൂജിന്റെ നേതൃത്വത്തിൽ ശനിയാഴ്ച പുലർച്ചെയായിരുന്നു പരിശോധന. തീവണ്ടിയിൽനിന്നിറങ്ങി വലിയ ട്രാവൽ ബാഗിൽ മദ്യം ഒളിപ്പിച്ച് റെയിൽവേസ്റ്റേഷൻ പരിസരത്ത് നിർത്തിയിട്ടിരുന്ന സ്കൂട്ടറിൽ കയറിപ്പോകുന്നതിനിടയിലാണ് എക്സൈസ് സംഘം പ്രതിയെ പിടികൂടിയത്.
മാഹിയിൽനിന്ന് വൻതോതിൽ മദ്യംവാങ്ങി കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ എത്തിച്ചുകൊടുക്കുന്ന സംഘത്തിലെ പ്രധാന കണ്ണിയാണ് ഇയാളെന്ന് എക്സൈസ് ഇൻസ്പെക്ടർ അറിയിച്ചു.
പ്രതിയെ റിമാൻഡ് ചെയ്തു. റെയ്ഡിൽ എക്സൈസ് ഇൻസ്പെക്ടർക്ക് പുറമേ പ്രിവന്റീവ് ഓഫീസർമാരായ പി.വി. ജയകൃഷ്ണൻ, എൻ. രഞ്ജിത്ത്, സിവിൽ എക്സൈസ് ഓഫീസർമാരായ നിതിൻ, അനൂപ് എന്നിവരും പങ്കെടുത്തു.
District News
ചെറുവള്ളി: പുനലൂർ - പൊൻകുന്നം ഹൈവേയിൽ ചെറുവള്ളി മണ്ണനാനിക്കു സമീപം യുവാവിനെ കാറിൽ മരിച്ച നിലയിൽ കണ്ടെത്തി. ചെറുവള്ളി തെക്കുംഭാഗത്ത് താമസിക്കുന്ന മണിമല മേലേമുറിയിൽ സനിൽകുമാർ (ദീപു-44) ആണ് മരിച്ചത്. മണിക്കൂറുകളോളം കാറിനുള്ളിൽ ആളെ കണ്ടപ്പോൾ ഉറങ്ങുകയാവുമെന്ന് പ്രദേശവാസികൾ സംശയിച്ചു.
ഇന്നലെ വൈകുന്നേരം 5.30ന് സംശയം തോന്നിയ ചിലർ വിശദമായി പരിശോധിച്ചപ്പോഴാണ് മരിച്ചതായി മനസിലാക്കിയത്. മണിമല പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. പോസ്റ്റ്മോർട്ടത്തിന് ശേഷമേ മരണകാരണം വെളിവാകൂ. മൃതദേഹം കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. മേലേമുറിയിൽ ദാമോദരനാചാരിയുടെയും സരളയുടെയും മകനാണ്.
Kerala
പാലക്കാട്: അധ്യാപക നിയമനവുമായി ബന്ധപ്പെട്ട പണമിടപ്പാടിന്റെ പേരിൽ യുവാവിനെ കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച പ്രതി അറസ്റ്റിൽ. മുണ്ടൂർ കാഞ്ഞിക്കുളം സ്വദേശിയായ പി.വി. അജയ് ആണ് അറസ്റ്റിലായത്.
കോങ്ങാട് പോലീസാണ് അജയ്യെ അറസ്റ്റ് ചെയ്തത്. കന്നിമാരി സ്വദേശി ജിഷ്ണുവിനെയാണ് കാർ ഇടിച്ചു കൊലപ്പെടുത്താൻ ശ്രമിച്ചത്. പരിക്കേറ്റ ജിഷ്ണു പാലക്കാട്ടെ ആശുപത്രിയിൽ ചികിത്സയിലാണ്.
അധ്യാപക നിയമനവുമായി ബന്ധപ്പെട്ട് പരിക്കേറ്റ യുവാവ് അജയ്ക്കും കേസിലെ രണ്ടാം പ്രതിയായ അനൂപ് കുമാറിനും 35 ലക്ഷം രൂപ നൽകിയിരുന്നു. ഇത് തിരികെ ചോദിച്ചതിന്റെ വൈരാഗ്യത്തിലാണ് പ്രതികൾ യുവാവിനെ ആക്രമിക്കുകയും കാറിൽ സഞ്ചരിക്കുന്നതിനിടെ മറ്റൊരു ഒരു വാഹനം കൊണ്ടുവന്നിടിച്ച് അപായപ്പെടുത്താനും ശ്രമിച്ചത്. പ്രതിയെ റിമാൻഡ് ചെയ്തു.
District News
കാട്ടാക്കട: വീരണകാവ് അരുവിക്കുഴിയിൽ വീട്ടിനുള്ളിൽ യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. അരുവിക്കുഴി,വീരണകാവ് സ്വദേശിയായ കൃഷ്ണൻകുട്ടിയുടെയും ചന്ദ്രികയുടെയും മകൻ നിഷാന്ത് (43)ആണ് മരിച്ചത്. ഇന്നലെ യായിരുന്നു സംഭവം.
നാട്ടുകാരും ബന്ധുക്കളും പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് കാട്ടാക്കട പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിച്ചു. കുടുംബപരമായ ചില പ്രശ്നങ്ങളെ തുടർന്ന് നിഷാന്ത് മാനസിക ബുദ്ധിമുട്ടുകൾ അനുഭവിച്ചിരുന്നതിനെതുടർന്ന് ചികിത്സയിലായിരുന്നുവെന്നും ബന്ധുക്കൾ അറിയിച്ചു. സംഭവത്തിൽ കാട്ടാക്കട പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
District News
കുഴൽമന്ദം: കാട്ടുപന്നിയുടെ ആക്രമണത്തിൽ യുവാവിന് ഗുരുതര പരിക്ക്. കെട്ടിട നിർമാണ തൊഴിലാളിയായ കമ്മൻകുളന്പ് വീട്ടിൽ രാഹുലി (25) നാണ് പരിക്കേറ്റത്. വലതുകാലിൽ സാരമായി പരിക്കേറ്റ ഇയാളെ ആലത്തൂർ താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്നലെ രാവിലെ എട്ടരയോടെയായിരുന്നു സംഭവം. വലിയച്ഛന്റെ പറന്പിൽ സൂക്ഷിച്ചിരുന്ന നിർമാണ സാമഗ്രികൾ എടുക്കാൻ പോയതായിരുന്നു രാഹുൽ.
പറന്പിനുള്ളിലേക്ക് കയറിയ ഉടനെ കാട്ടുപന്നി ഇദ്ദേഹത്തെ ആക്രമിക്കുകയായിരുന്നു. ആക്രമണത്തിൽ രാഹുലിന്റെ വലതുകാലിൽ സാരമായ പരിക്കേറ്റു. കാലിൽ പത്തു തുന്നലുകളുണ്ട്. കൂടാതെ മുഖത്തും ചെറിയ മുറിവുകളേറ്റിട്ടുണ്ട്. നിലവിൽ രാഹുൽ അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതർ അറിയിച്ചു.
Kerala
കണ്ണൂർ: പണം ചോദിച്ചിട്ട് നൽകാത്തതിന് സ്വന്തം വീടിന് തീയിട്ട് യുവാവ്. കണ്ണൂർ ആയിക്കരയിൽ ആണ് സംഭവം.
ഇന്ന് പുലർച്ചെയാണ് വീടിന് തീയിട്ടത്. സംഭവത്തിൽ ആയിക്കര സ്വദേശി അഭിഷേകിനെ പോലീസ് അറസ്റ്റു ചെയ്തു.
അഭിഷേക് ലഹരിക്ക് അടിമയായിരുന്നുവെന്ന് കുടുംബം പറഞ്ഞു.
Kerala
കോഴിക്കോട്: വിഷ്ണുമംഗലം പുഴയിൽ ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി. വളയം ഇടിക്കുന്നുമ്മൽ സ്വദേശി രഞ്ജിത്ത്(40) ആണ് മരിച്ചത്. ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് നടത്തിയ തിരച്ചലിൽ ബണ്ട് പരിസരത്തുനിന്നാണ് മൃതദേഹം കണ്ടെത്തിയത്.
തിങ്കാളാഴ്ച പുലർച്ചെയാണ് രഞ്ജിത്ത് വീട്ടിൽനിന്ന് ഇറങ്ങിയത്. രാവിലെ എട്ടോടെ പുഴയുടെ പരിസരത്ത് യുവാവിന്റെ ബൈക്കും ചെരുപ്പും കണ്ടെത്തിയതിനെ തുടർന്ന് തിരച്ചിൽ നടത്തുകയായിരുന്നു. മൃതദേഹം നാദാപുരം ഗവ. ആശുപത്രിയിലേക്ക് മാറ്റി.
District News
മാന്നാർ: ആറ്റിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു. കോട്ടയം പുതുപ്പള്ളി അയ്യങ്കുളം വീട്ടിൽ പരേതരായ സുകുമാരന്റെയും രാധുവിന്റെയും മകൻ മിഥുൻകുമാർ (39) ആണ് മരിച്ചത്. ഭാര്യവീടായ എണ്ണയ്ക്കാട് പെരിങ്ങിലിപ്പുറം പൂവൻതറയിൽ വീട്ടിൽ എത്തിയ യുവാവ് ഇന്നലെ ഉച്ചക്ക് 3.30ന് വീടിന്റെ സമീപത്തുള്ള മഞ്ഞപ്പള്ളിക്കടവിൽ വസ്ത്രം അലക്കാനും കുളിക്കാനുമെത്തിയപ്പോൾ കാൽവഴുതി ആറ്റിലേക്ക് വീഴുകയായിരുന്നു.
സംഭവമറിഞ്ഞെത്തിയ നാട്ടുകാർ മാന്നാർ പോലീസിൽ വിവരമറിയിച്ചു. ചെങ്ങന്നൂർ, മാവേലിക്കര എന്നിവിടങ്ങളിൽനിന്നെത്തിയ അഗ്നിരക്ഷ യൂണീറ്റും സ്കൂബാ ടീമും തിരച്ചിൽ നടത്തി. 4.50 ഓടെ മൃതദേഹം കണ്ടെത്തി. മൃതദേഹം മാവേലിക്കര ജില്ലാ ആശുപത്രി മോർച്ചറിയിൽ. സംസ്കാരം പിന്നീട്. കോട്ടയം പുതുപ്പള്ളി കേന്ദ്രീകരിച്ച് ഫാബ്രികേഷൻ തൊഴിൽ നടത്തുന്ന ആളാണ്. ഭാര്യ: സൗമ്യ മിഥുൻ, മകൾ: മൃദുല മിഥുൻ.
National
അഹമ്മദാബാദ്: ഗുജറാത്തിലെ അംറേലിയിൽ വനത്തിനുള്ളിൽ അതിക്രമിച്ചു കയറിയ യുവാക്കളുടെ സംഘത്തിന് നേരെ സിംഹത്തിന്റെ ആക്രമണം. സിംഹത്തിന്റെ കടിയേറ്റ് ഇരുപത്തിയൊന്നുകാരനായ സോഹിൽ മേമൻ എന്ന യുവാവ് ദാരുണമായി കൊല്ലപ്പെട്ടു. വനത്തിൽ അനധികൃതമായി പ്രവേശിച്ച ഒരു സംഘം യുവാക്കൾക്ക് നേരെയായിരുന്നു വന്യമൃഗത്തിന്റെ ആക്രമണമുണ്ടായത്.
ബുധനാഴ്ച രാത്രി എട്ട് മണിയോടെയാണ് നാടിനെ നടുക്കിയ ഈ സംഭവം അരങ്ങേറിയത്. വനത്തിനുള്ളിൽ സിംഹങ്ങളെ കാണുക എന്ന ലക്ഷ്യത്തോടെയാണ് സോഹിലും സുഹൃത്തുക്കളും അടങ്ങുന്ന സംഘം നിയമം ലംഘിച്ച് ഉൾവനത്തിലേക്ക് കടന്നതെന്ന് വനംവകുപ്പ് അധികൃതർ വ്യക്തമാക്കുന്നു.
സിംഹങ്ങൾ ഇണചേരുന്ന സമയത്താണ് യുവാക്കൾ വനത്തിൽ പ്രവേശിച്ചതും പ്രകോപനപരമായ രീതിയിൽ പെരുമാറിയതും. ഇതോടെ പ്രകോപിതനായ ആൺസിംഹം യുവാക്കൾക്ക് നേരെ തിരിയുകയും സോഹിലിനെ ആക്രമിക്കുകയുമായിരുന്നു. ആക്രമണത്തിന് ശേഷം യുവാവിനെ സിംഹം ഉൾവനത്തിലേക്ക് വലിച്ചിഴച്ചുകൊണ്ടുപോയി.
വിവരമറിഞ്ഞ് സ്ഥലത്തെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥർ ഏറെ പ്രയത്നിച്ചാണ് മൃതദേഹം വീണ്ടെടുത്തത്. നരഭോജിയായ സിംഹത്തെ മയക്കുവെടി വെച്ച് വീഴ്ത്തിയ ശേഷമാണ് ഉദ്യോഗസ്ഥർക്ക് സോഹിലിന്റെ മൃതദേഹത്തിന് അരികിലേക്ക് എത്താൻ സാധിച്ചത്. സംഭവത്തിൽ വനംവകുപ്പ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.
National
മുംബൈ: മഹാരാഷ്ട്ര തലസ്ഥാനമായ മുംബൈയിൽ 17 വയസുകാരിയെ കാമുകൻ കഴുത്തറുത്ത് കൊന്നു. മൃതദേഹം സഞ്ജയ് ഗാന്ധി ദേശീയോദ്യാനത്തിന് സമീപം തള്ളി. സംഭവത്തിന് പിന്നാലെ 21 കാരനായ സൂരജ് വാഗ്മാരെയെ പോലീസ് അറസ്റ്റ് ചെയ്തു.
കാമുകിക്ക് മറ്റൊരാളുമായുള്ള സൗഹൃദത്തിന്റെ പേരിൽ തർക്കമുണ്ടായിരുന്നു. കൂടാതെ വിവാഹം കഴിക്കുന്നതിനെ ചൊല്ലിയും ഇരുവരും തമ്മിൽ അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടായിരുന്നു. പിന്നാലെയാണ് കൊലപാതകം. തർക്കത്തെ തുടർന്ന് പ്രതി കത്തി ഉപയോഗിച്ച് പെൺകുട്ടിയുടെ കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു.
വനമേഖലയിൽ മൃതദേഹം കണ്ടെത്തിയതിനെ തുടർന്ന് ഫോറൻസിക് ടീമും ക്രൈം ബ്രാഞ്ചും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. സിസിടിവി ദൃശ്യങ്ങൾ, മൊബൈൽ കോൾ ഡീറ്റെയിൽസ്, ടവർ ലൊക്കേഷൻ എന്നിവ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് സൂരജ് വാഗ്മാരെ പിടിയിലായത്. സംഭവത്തിൽ സമത നഗർ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.
Kerala
കാസർഗോഡ്: കൊറിയർ സർവീസ് വഴി എംഡിഎംഎ കടത്താൻ ശ്രമിച്ച യുവാവ് പിടിയിൽ. ചിത്താരി സ്വദേശിയായ ജാവിദ് അലവി(33) യെയാണ് ഹോസ്ദുർഗ് പോലീസ് അറസ്റ്റ് ചെയ്തത്.
പ്രതിയെ ചിത്താരിയിൽ നിന്നാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. മെയ് 22ന് രാത്രി 7.45ഓടെയായിരുന്നു കേസിനാസ്പദമായ സംഭവം. അജാനൂർ ഗ്രാമത്തിലെ മടിയൻ എന്ന സ്ഥലത്ത് പ്രവർത്തിക്കുന്ന കൊറിയർ സർവീസ് സ്ഥാപനം വഴി മാരക മയക്കുമരുന്ന് കടത്താനായിരുന്നു പ്രതിയുടെ ശ്രമം.
പാർസൽ അയക്കാനായി നൽകിയ പാക്കറ്റിൽ 1.580 ഗ്രാം തൂക്കം വരുന്ന എംഡിഎംഎ ആണ് ഉണ്ടായിരുന്നത്. പാർസൽ അയക്കാനായി എത്തിയ ജാവിദ് അപൂർണ്ണമായ വിലാസമാണ് നൽകിയിരുന്നത്. ഇത് ശ്രദ്ധയിൽപ്പെട്ട കൊറിയർ ജീവനക്കാർ അയക്കുന്നയാളുടെ പൂർണമായ വിലാസം രേഖപ്പെടുത്താൻ ആവശ്യപ്പെട്ടു. ഇതോടെ പരിഭ്രാന്തനായ യുവാവ് പാർസൽ അവിടെത്തന്നെ ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു.
District News
പുന്നയൂർക്കുളം: കഴിഞ്ഞദിവസം പാലപ്പെട്ടിയിൽ ബൈക്കും ബസും കൂട്ടിയിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. വെളിയങ്കോട് പത്തുമുറിക്കു സമീപം മുക്ക്രിയകത്ത് അബുവിന്റെ മകൻ മഷൂദ്(18) ആണ് മരിച്ചത്.
കബറടക്കം നടത്തി. മാതാവ്: ആയിഷ. സഹോദരങ്ങൾ: റിസ്ന, ജെസ്ന. പ്ലസ്ടു കഴിഞ്ഞ മഷൂദ് ഡിഗ്രിക്ക് ചേരുവാൻ ശ്രമിക്കുകയായിരുന്നു. അപകടത്തിൽ മഷൂദിന്റെ കൂട്ടുകാരായ അൻഷീഫ്, ഫാറൂഖ് എന്നിവർക്കും പരിക്കേറ്റിരുന്നു.
Kerala
കൊല്ലം: പോക്സോ കേസിൽ യുവാവ് അറസ്റ്റിൽ. പതിനാല് വയസുകാരിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച് ഗർഭിണിയാക്കിയെന്ന പരാതിയിലാണ് 21 കാരനായ ആദിത്യനെ അഞ്ചാലുംമൂട് പോലീസ് അറസ്റ്റ് ചെയ്തത്.
2025 ഡിസംബറിൽ പ്രതി അതിജീവിതയെ വീട്ടിലേക്ക് വിളിച്ചുവരുത്തി വിവാഹ വാഗ്ദാനം നൽകി ലൈംഗികാതിക്രമത്തിന് ഇരയാക്കുകയായിരുന്നു. തുടർന്ന് 2026 ജനുവരിയിലും മാർച്ചിലും വീണ്ടും ലൈംഗികാതിക്രമം നടത്തിയതായി അന്വേഷണത്തിൽ കണ്ടെത്തി.
പെൺകുട്ടി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോക്സോ നിയമപ്രകാരം കേസെടുത്ത് പ്രതിയെ അറസ്റ്റ് ചെയ്തത്.
Kerala
ഇടുക്കി: തങ്കമണിയിൽ യുവാവ് ചെക്ക് ഡാമിൽ മുങ്ങിമരിച്ചു. തങ്കമണി തമ്പുരാൻകുന്ന് റോയിയുടെ മകൻ അബിൻ(20) ആണ് മരിച്ചത്.
ഇന്ന് രാത്രി ഏഴോടെയാണ് സംഭവം. സ്വന്തം കൃഷിയിടത്തിലെ ചെക്ക് ഡാമിൽ കുളിക്കാൻ ഇറങ്ങിയപ്പോൾ കാൽ വഴുതിവീണാണ് അപകടം.
ബംഗളൂരുവിൽ നേഴ്സിംഗ് വിദ്യാർഥിയായ അബിൻ കഴിഞ്ഞ ദിവസമാണ് വീട്ടിലെത്തിയത്. മൃതദേഹം തങ്കമണി സഹകരണ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
Kerala
കാഞ്ഞങ്ങാട്: ട്രെയിൻ തട്ടി ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു.
വെള്ളിക്കോത്ത് ആലിങ്കാലിലെ അനീഷ് (37) ആണ് മരിച്ചത്. പുതിയകോട്ടയിലെ പച്ചക്കറിക്കടയിൽ ജോലിചെയ്തുവരികയായിരുന്നു. അഞ്ചുദിവസം മുമ്പ് കാഞ്ഞങ്ങാട് കുശാൽ നഗറിലെ റെയിൽപാളത്തിലാണ് അനീഷിനെ പരിക്കേറ്റ നിലയിൽ കണ്ടത്.
ജില്ലാ ആശുപത്രിയിലും തുടർന്ന് കാസർഗോട്ടെയും കാഞ്ഞങ്ങാട്ടെയും സ്വകാര്യ ആശുപത്രികളിലുമായി ചികിത്സയിൽ കഴിയുകയായിരുന്നു.
പരേതനായ പി. കുഞ്ഞിരാമന്റെയും കമലാക്ഷിയുടെയും മകനാണ്. ഭാര്യ: സിന്ധു. മകൾ: ശ്രാവണിക. സഹോദരങ്ങൾ: മിനി (പ്ലാച്ചിക്കര) സുനിൽ.
National
തിരുനെൽവേലി: തമിഴ്നാട്ടിലെ തിരുനെൽവേലി ജില്ലയിൽ നാൽപ്പതുകാരനെയും അഞ്ചു വയസുള്ള മകനെയും അക്രമിസംഘം വെട്ടിക്കൊന്നു. കല്ലിഡായ്ക്കുറിച്ചി- തിരുനെൽവേലി ഹൈവേയിലെ വള്ളാത്ത് നന്പികുളത്തായിരുന്നു ആക്രമണം.
കാളിമുത്തുവും മകനുമാണു കൊല്ലപ്പെട്ടത്. ഇരുചക്രവാഹനത്തിൽ സഞ്ചരിക്കുകയായിരുന്ന കാളിമുത്തുവിനെ അക്രമിസംഘം കാറുകൊണ്ട് ഇടിച്ചുവീഴ്ത്തി വെട്ടിക്കൊല്ലുകയായിരുന്നു. കാളിമുത്തുവിന്റെ തല റോഡിൽ ഉപേക്ഷിച്ച ബാഗിൽനിന്ന് കണ്ടെടുത്തു.
കാളിമുത്തുവിന്റെ മൂത്തമകനായ പതിനഞ്ചുകാരനെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുൻവൈരാഗ്യമാണ് ആക്രമണത്തിനു കാരണമെന്നാണു പോലീസിന്റെ നിഗമനം.
Kerala
മുഹമ്മ: മണ്ണഞ്ചേരിയിൽ എംഡിഎംഎയുമായി യുവാവ് പിടിയിൽ. അമ്പലപ്പുഴ കാക്കാഴം തോപ്പിൽ ഷഹാൻ (23) ആണ് പിടിയിലായത്.
ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി ആലപ്പുഴ ജില്ലാ ഡാൻസാഫ് ടീമും മണ്ണഞ്ചേരി പോലീസും ചേർന്ന് നടത്തിയ പരിശോധനയിലാണ് ഷഹാൻ പിടിയിലായത്. രണ്ട് ഗ്രാം എംഡിഎംഎ ആണ് യുവാവ് താമസിക്കുന്ന വീട്ടിൽ നിന്നും പ്ലാസ്റ്റിക് കവറിലായി സൂക്ഷിച്ചിരുന്ന നിലയിൽ പോലീസ് കണ്ടെത്തിയത്.
എസ്ഐ ടോമിൻ ജോസ്, എഎസ്ഐ ബിജു, ജിഎഎസ്ഐ ഉല്ലാസ്, ലേഖ, സിപിഒ സുധീഷ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Kerala
കൊച്ചി: അങ്കമാലി ദേശീയപാതയില്‍ ടെല്‍ക്ക് വളവില്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം. തൃശൂര്‍ ആറാട്ടുപുഴ സ്വദേശി സി.ആര്. ശരത് (34) ആണ് മരിച്ചത്.
തിങ്കളാഴ്ച രാത്രി 11.30 ഓടെയാണ് അപകടം നടന്നത്. ഉടനെ അങ്കമാലി എല്‍എഫ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും പുലര്‍ച്ചയോടെ മരിക്കുകയായിരുന്നു.
Kerala
ഇടുക്കി: ഓടിക്കൊണ്ടിരുന്ന ഇരുചക്രവാഹനത്തിന് മുകളിൽ മരം വീണ് യുവാവിന് ദാരുണാന്ത്യം. ചെമ്മണ്ണൂർ സ്വദേശി പ്രവീൺ ആണ് മരിച്ചത്.
ഇന്ന് ഉച്ചയോടെ ഇടുക്കി ഏലപ്പാറയിലാണ് അപകടം. പ്രവീണും സുഹൃത്തും സ്കൂട്ടറിൽ റോഡിലൂടെ സഞ്ചരിക്കുന്നതിനിടെ ഉണങ്ങി നിന്ന മരത്തിന്റെ ചില്ല ഒടിഞ്ഞ് താഴേയ്ക്ക് വീഴുകയായിരുന്നു.
കഴുത്തിനും തലയ്ക്കും ഗുരുതരമായി പരിക്കേറ്റ പ്രവീണിനെ ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് പരിക്കേൽക്കാതെ രക്ഷപ്പെട്ടു.
District News
നാദാപുരം: അമിത വേഗതയിലും ഭീതി പരത്തുന്ന വിധത്തിലും സംസ്ഥാന പാതയിൽ വാഹനം ഓടിച്ചത് ചോദ്യം ചെയ്ത യുവാവിന് കുത്തേറ്റു. സംഭവത്തിൽ തൂണേരി പട്ടാണി സ്വദേശി മുഹമ്മദലി (28) നെ നാദാപുരം പോലീസ് അറസ്റ്റ് ചെയ്തു.
ഞായറാഴ്ച്ച രാത്രിയാണ് കേസിനാസ്പദമായ സംഭവം. ഒലിപ്പിൽ മുക്കിലും പരിസരത്തെയും റോഡിൽ ഭീതി പരത്തുന്ന വിധം വാഹന മോടിച്ചത്
തൂണേരി സ്വദേശി ഒറ്റപ്പിലാവുള്ളതിൽ മുഹമ്മദ് ആഷിഖ് (32) ചോദ്യം ചെയ്തിരുന്നു. ഇതിന് പിന്നാലെ മോട്ടോർ ബൈക്കിൽ ഇരിക്കുകയായിരുന്ന ആഷിഖിനെ പ്രതി കത്തി കൊണ്ട് മുഖത്ത് കുത്തുകയായിരുന്നു.
അക്രമസക്തനായ മുഹമ്മദലിലെ നാട്ടുകാരും സ്ഥലത്ത് എത്തിയ പോലീസും ചേർന്ന് ബലമായി പിടികൂടുകയായിരുന്നു. പരിക്കേറ്റ ആഷിഖിനെ നാദാപുരം ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ചു.കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Kerala
ആലപ്പുഴ: കായംകുളത്ത് കൂട്ടുകാർക്കൊപ്പം ഫൈബർ വള്ളം തുഴയുന്നതിനിടയിൽ അബദ്ധത്തിൽ വെള്ളത്തിൽ വീണ് യുവാവ് മരിച്ചു. കായംകുളം എരുവ കരിപ്പുഴത്തോട്ടിൽ കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് സംഭവം.
എരുവ ചിറകുളങ്ങര വീട്ടിൽ ശരത് (വിഷ്ണു-40) ആണ് മരണപ്പെട്ടത്. സുഹൃത്തിനൊപ്പം വള്ളം തുഴയുന്നതിനിടയിൽ യുവാവ് അബദ്ധത്തിൽ വെള്ളത്തിൽ വീഴുകയായിരുന്നു എന്നാണ് വിവരം.
നാട്ടുകാരും കായംകുളം പോലീസും ഫയർഫോഴ്സും ചേർന്ന് പ്രദേശത്ത് നടത്തിയ ഏറെ നേരം നീണ്ട പ്രയത്നത്തിനൊടുവിലാണ് മൃതദേഹം കണ്ടെത്താനായത്. പിതാവ്: ശശി. മാതാവ്: ഗിരിജ. സഹോദരി: അശ്വതി. മൃതദേഹം കായംകുളം താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
Kerala
കൊച്ചി: ഇന്ത്യൻ നേവിയിലെ ഉദ്യോഗസ്ഥനെന്ന് പറഞ്ഞ് വൻ ജോലി തട്ടിപ്പ് നടത്തിയ യുവാവ് അറസ്റ്റിൽ. പാലാരിവട്ടം സ്വദേശി വിമൽ എസ്. നമ്പൂതിരിയാണ് അറസ്റ്റിലായത്.
ഇൻഡ്യൻ നേവിയിലെ ഇന്റലിജൻസ് വിഭാഗവും കേരള പോലീസും നടത്തിയ സംയുക്ത നീക്കത്തിലാണ് ഇയാൾ പിടിയിലായത്. നേവിയിൽ സർവീസിലുള്ള കമാൻഡർ റാങ്കിലുള്ള ഉദ്യോഗസ്ഥനെന്ന് പരിചയപ്പെടുത്തിയാണ് ഇയാൾ ഉദ്യോഗാർഥികളെ സമീപിച്ചിരുന്നത്.
ലക്ഷക്കണക്കിന് രൂപയുടെ ജോലി തട്ടിപ്പ് നടത്തിയതിനാണ് ഇയാളെ കൊച്ചി പോലീസ് ഇപ്പോൾ അറസ്റ്റ് ചെയ്തിരിക്കുന്നത്. ജോലി വാഗ്ദാനം നൽകി വൻതോതിൽ പണം തട്ടിയെടുത്തതായാണ് വിവരം. വ്യാഴാഴ്ചയാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
Kerala
പാലക്കാട്: നാഗലശേരി പഞ്ചായത്ത് കെട്ടിടത്തിന് സമീപത്തെ ഇരുനില കെട്ടിടത്തിന് മുകളിൽ നിന്ന് താഴെവീണ് യുവാവിന് ഗുരുതര പരിക്ക്. പാലക്കാട് കഞ്ചിക്കോട് സ്വദേശി ശ്യാം പ്രസാദിനാണ് (29) അപകടത്തിൽ ഗുരുതരമായി പരിക്കേറ്റത്.
ശ്യാം പ്രസാദ് അതീവ ഗുരുതരാവസ്ഥയിൽ യുവാവ് വെന്റിലേറ്ററിൽ ചികിത്സയിൽ തുടരുകയാണ്. സോളാർപാനൽ ഫിറ്റിംഗ് ജോലികൾക്കായി കൂറ്റനാടെത്തിയ ശ്യാം നാഗലശേരി പഞ്ചായത്തിന് തൊട്ടരികിലെ ഇരുനില കെട്ടിടത്തിലായിരുന്നു താമസം.
താമസിക്കുന്ന മുറിയിൽ നിന്നും ശ്യാം ഫോൺ ചെയ്യുന്നതിനായി കെട്ടിടത്തിന്റെ ടെറസിലേക്ക് പോവുകയായിരുന്നു. ടെറസിന്റെ സൈഡ് ഭിത്തിയിൽ ഇരിക്കുമ്പോൾ അബദ്ധത്തിൽ താഴേക്ക് വീണതാകാമെന്നാണ് നിഗമനം.
Kerala
മലപ്പുറം: മഞ്ചേരിയിൽ ഇന്നോവ കാറില്‍ ഒളിപ്പിച്ചുകടത്തുകയായിരുന്ന വന്‍ കഞ്ചാവ് ശേഖരവുമായി യുവാവ് പിടിയിൽ. മേലാറ്റൂര്‍ എടപ്പറ്റ തയ്യില്‍ നിഹാല്‍ മുഹമ്മദ് (23) ആണ് പിടിയിലായത്.
ബുധനാഴ്ച്ച രാത്രി എട്ടരയോടെ മഞ്ചേരി ചമയം ജംഗ്ഷനിൽ വച്ച് നാട്ടുകാര്‍ തടഞ്ഞിട്ടാണ് പ്രതിയെ പിടികൂടിയത്. ഇയാളില്‍നിന്നും പതിനാറര കിലോ കഞ്ചാവ് പിടികൂടി. ഇന്നോവ വാഹനത്തിന്റെ ബോണറ്റില്‍ അഞ്ച് വലിയ പാക്കറ്റുകളിലാക്കി പൊതിഞ്ഞ് ഒളിപ്പിച്ചനിലയിലായിരുന്നു കഞ്ചാവ്.
പാണ്ടിക്കാട് എക്സൈസും പോലീസും നടത്തിയ പരിശോധനയ്ക്കിടെ വാഹനം നിര്‍ത്താതെ പോവുകയായിരുന്നു. തുടര്‍ന്ന് പോലീസും എക്സൈസും പിന്തുടര്ന്നു. ഇതിനിടെ അമിത വേഗത്തില്‍ രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ നിരവധി വാഹനങ്ങളിലിടിച്ചു.
തുടര്‍ന്നാണ് നാട്ടുകാര്‍ വാഹനം തടഞ്ഞുനിര്‍ത്തിയത്. ഇതോടെ ഇയാള്‍ വാഹനത്തില്‍നിന്ന് ഇറങ്ങിയോടി. എന്നാൽ നാട്ടുകാര്‍ പിന്തുടര്ന്ന് പ്രതിയെ പിടികൂടുകയായിരുന്നു. പിന്നീട് ഇയാളെ പോലീസിന് കൈമാറി.
Kerala
പത്തനംതിട്ട: കോന്നി കൊക്കാത്തോട് അള്ളൂങ്കലില്‍ യുവാവിനെ തോട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി. കൊക്കാത്തോട് അള്ളൂങ്കല്‍ താന്നിമൂട്ടില്‍ മനോജിനെയാണ് മരിച്ച നിലയില്‍ കണ്ടത്. 41 വയസായിരുന്നു.
ചൊവ്വാഴ്ച മുതല്‍ ഇയാളെ കാണാനില്ലായിരുന്നു. മനോജിന്റെ വസ്ത്രങ്ങളും മൊബൈല്‍ ഫോണും തോടിന് സമീപത്ത് നിന്ന് കണ്ടെത്തിയതായി പഞ്ചായത്തംഗം കെ.പി. ഷീബ പറഞ്ഞു.
മനോജ് കുളിക്കാനായി തോട്ടിലിറങ്ങുന്നതായി ചില പ്രദേശവാസികള്‍ കണ്ടിരുന്നു. നല്ല ആഴമുള്ള
തോടാണ്. ഇയാള്‍ ഒഴുക്കില്‍പ്പെട്ടതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
Kerala
കൊച്ചി: യുവാവിനെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതിയെ കാപ്പ ചുമത്തി ജയിലിലടച്ചു. പറവൂർ ചേന്ദമംഗലം ഗോതുരുത്ത് ചേരമാൻതുരുത്തി വീട്ടിൽ ബെൻറ്റോയെ (26) ആണ് കാപ്പ ചുമത്തി വിയ്യൂർ സെൻട്രൽ ജയിലിലടച്ചത്.
റൂറൽ ജില്ലാ പോലീസ് മേധാവിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ജില്ലാ കളക്ടർ പ്രിയങ്ക ജി. ആണ് ഉത്തരവിട്ടത്. വടക്കേക്കര, നോർത്ത് പറവൂർ പോലീസ് സ്റ്റേഷൻ പരിധികളിൽ കൊലപാതകശ്രമം, ദേഹോപദ്രവം, ഭീഷണിപ്പെടുത്തൽ തുടങ്ങി നിരവധി കേസുകളിൽ ഉൾപ്പെട്ടയാളാണ്.
കഴിഞ്ഞ ഏപ്രിൽ 15ന് വടക്കേക്കര ചിറ്റാറ്റുകരയിൽവച്ച് ഇയാളും, സംഘവും ചേർന്ന് യുവാവിനെ ആക്രമിച്ച് കൊലപ്പെടുത്തുവാൻ ശ്രമിച്ചതിന്, വടക്കേക്കര പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ പ്രതിയായതിനെ തുടർന്നാണ് നടപടി.
വടക്കേക്കര പോലീസ് ഇൻസ്പെക്ടർ കെ.ആർ. ബിജു, സബ് ഇൻസ്പെക്ടർ എൻ.ജി. അനീഷ് കുമാർ, സീനിയർ സിവിൽ പോലീസ് ഓഫീസർ ടി.എം. നെർഷോൺ, സിവിൽ പോലീസ് ഉദ്യോഗസ്ഥരായ കെ.പി. പ്രവീൺ, സി.എ. അനിൽ കുമാർ എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
Kerala
വര്‍ക്കല: മൂന്ന് ദിവസമായി കാണാതായിരുന്ന യുവാവിന്റെ മൃതദേഹം വീട്ടുകിണറ്റില്‍ കണ്ടെത്തി. വര്‍ക്കല സ്വദേശി വിജിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. തിങ്കളാഴ്ച വൈകുന്നേരത്തോടെ വീട്ടുപരിസരത്ത് രൂക്ഷമായ ദുര്‍ഗന്ധം അനുഭവപ്പെട്ടിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കിണറ്റില്‍ മൃതദേഹം കണ്ടെത്തിയത്.
വിജിന്റെ അമ്മയാണ് കിണറ്റില്‍ എന്തോ കിടക്കുന്നതായി ആദ്യം കണ്ടത്. തുടര്‍ന്ന് പരിസരവാസികള്‍ നടത്തിയ പരിശോധനയിലാണ് ഇത് മൃതദേഹം ആണെന്ന് തിരിച്ചറിഞ്ഞത്. ഫയര്‍ ഫോഴ്സ് ഉദ്യോഗസ്ഥര്‍ എത്തി പുറത്തെടുത്തു. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി മെഡിക്കല്‍ കോളജിലേക്ക് മാറ്റിയിരിക്കുകയാണ്. സംഭവത്തില്‍ അയിരൂര്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Kerala
വടക്കഞ്ചേരി: ലക്ഷങ്ങളുടെ എംഡിഎംഎയുമായി യുവാവും യുവതിയും അറസ്റ്റിൽ. 46 ഗ്രാം എംഡിഎംഎയുമായി കോട്ടയം പൊൻകുന്നം സ്വദേശി എലിസബത്ത് (25), ഈരാറ്റുപേട്ട അരുവിച്ചിറ കടുവാമുഴി ഷാഹുൽ സുനീർ (29) എന്നിവരാണ് വടക്കഞ്ചേരി പോലീസിന്റെ പിടിയിലായത്.
ഞായറാഴ്ച രാവിലെ പന്നിയങ്കര ടോൾ പ്ലാസ്സക്ക് സമീപമാണ് ഇവർ പിടിയിലായത്. ബംഗളൂരുവിൽ നിന്നും ഇരുവരും രണ്ട് ബസുകളിലായി കോട്ടയത്തേക്ക് വരികയായിരുന്നു. ബസ് ഇറങ്ങിയശേഷം ടോൾ പ്ലാസയ്ക്ക് സമീപത്ത് വച്ച് മറ്റൊരു ബസിൽ ഒരുമിച്ച് യാത്ര ചെയ്യാൻ കാത്തുനിൽക്കുന്നതിനിടയാണ് ഇവർ പിടിയിലായത്.
ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി പോലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്. പിടിയിലാവുമ്പോൾ ഇവരുടെ കൈവശം 45.253ഗ്രാം എംഡിഎംഎ ആണ് ഉണ്ടായിരുന്നത്. 24.089 ഗ്രാം ഷാഹുലിന്റെ പാന്‍സിന്റെ പോക്കറ്റിൽ നിന്നും, 21.164 ഗ്രാം എലിസബത്തിന്റെ അടിവസ്ത്രത്തിൽ നിന്നുമാണ് കണ്ടെടുത്തത്.
ബംഗളൂരുവിൽ നിന്നാണ് എംഡിഎംഎ വാങ്ങിയതെന്നാണ് ഇവർ പോലീസിന് മൊഴി നൽകിയത്.
District News
കാഞ്ഞങ്ങാട്: നാലു ക്രിമിനൽ കേസുകളില്‍ പ്രതിയായ യുവാവിനെ കാപ്പ നിയമപ്രകാരം അറസ്റ്റു ചെയ്ത് ജയിലിലടച്ചു. അജാനൂർ കൊളവയൽ ഇട്ടമ്മൽ സ്വദേശി കെ.എം. അഹമ്മദ് അഫ്സലിനെയാണ് (32) ഹൊസ്ദുർഗ് പോലീസ് അറസ്റ്റ്ചെയ്തത്. ജില്ലാ പോലീസ് മേധാവി സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ജില്ലാ കളക്ടറാണ് പ്രതിക്കെതിരേ കരുതൽ തടങ്കൽ ഉത്തരവിറക്കിയത്.
നരഹത്യാശ്രമം, മാരകമായി പരിക്കേൽപ്പിക്കൽ, തട്ടിക്കൊണ്ടുപോകൽ എന്നിവയടക്കമുള്ള കേസുകളില്‍ ഇയാള്‍ പ്രതിയാണ്. ഹൊസ്ദുർഗ് ഇൻസ്പെക്ടർ കെ. ദിനേശൻ, എസ്ഐ ടി. നീതു, എഎസ്ഐ എം. പ്രകാശൻ, സിവിൽ പോലീസ് ഓഫീസർമാരായ അജീഷ് കുമാർ, ഇ.കെ. ധനീഷ് എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതിയെ വലയിലാക്കിയത്. അറസ്റ്റ് ചെയ്ത പ്രതിയെ കർശന സുരക്ഷയോടെ കണ്ണൂർ സെൻട്രൽ ജയിലിലേക്ക് മാറ്റി.
Kerala
കാഞ്ഞങ്ങാട്: വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിക്കുകയും 10 ലക്ഷം രൂപ തട്ടിയെടുക്കുകയും ചെയ്ത കേസിൽ യുവാവ് അറസ്റ്റിൽ. മടിക്കൈ ആലയിൽ സ്വദേശി ശ്രീജിത്തിനെയാണ് (42) അമ്പലത്തറ പോലീസ് അറസ്റ്റ് ചെയ്തത്.
അമ്പലത്തറ പോലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന യുവതി നൽകിയ പരാതിയിലാണ് അറസ്റ്റ്. വിവാഹ ബന്ധം വേർപെടുത്തിയ, മലയോര മേഖലയിൽ താമസിച്ചിരുന്ന യുവതിയുമായി ശ്രീജിത്ത് ബന്ധം സ്ഥാപിക്കുകയായിരുന്നു. തുടർന്ന് വിവിധ സ്ഥലങ്ങളിൽ കൊണ്ടുപോയി പീഡിപ്പിച്ചുവെന്നാണ് പരാതിയിൽ പറയുന്നത്.
യുവതിയുടെ പേരിൽ മലയോരത്ത് ഉണ്ടായിരുന്ന വീടും സ്ഥലവും ശ്രീജിത്ത് നിർബന്ധിച്ച് വിൽപ്പന നടത്തി. തുടർന്ന് മറ്റൊരു സ്ഥലത്ത് ചെറിയൊരു വീടും സ്ഥലവും വാങ്ങി. വീടും സ്ഥലവും വാങ്ങിയ ശേഷം ബാക്കി വന്ന തുക ശ്രീജിത്ത് കൈക്കലാക്കി. കൂടാതെ പുതിയതായി വാങ്ങിയ വീടും സ്ഥലവും പണയം വച്ചും പണം തട്ടി. പിന്നീട് ശ്രീജിത്ത് യുവതിയുമായുള്ള ബന്ധത്തിൽ നിന്ന് ഒഴിയുകയായിരുന്നു.
വിവാഹിതനായ ശ്രീജിത്ത് ഈ ബന്ധം വേർപെടുത്തിയിരുന്നു. മുൻപും ഇയാൾ വിവാഹ ബന്ധം വേർപെടുത്തി കഴിയുന്ന സ്ത്രീകളെ സമീപിച്ച് ബന്ധം സ്ഥാപിച്ച് പണം തട്ടിയതായി പോലീസിനു സൂചന ലഭിച്ചിട്ടുണ്ട്. വിവാഹം ബന്ധം വേർപെടുത്തിയ പരപ്പ സ്വദേശിനിയുടെ വീട്ടിൽ വിവാഹാഭ്യർഥനയുമായി ശ്രീജിത്ത് എത്തിയിരുന്നതായും വിവരമുണ്ട്.
District News
തലയോലപ്പറമ്പ്: മദ്യലഹരിയിൽ ആശുപത്രിയിൽ ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ആശുപത്രി ഉപകരണങ്ങൾക്ക് കേടുവരുത്തുകയും ചെയ്ത സംഭവത്തിൽ യുവാവിനെതിരെ പോലീസ് കേസെടുത്തു.
തലയോലപറമ്പ് ഇല്ലിത്തൊണ്ട് മാവുങ്കൽ പ്രശാന്തി(34)നെതിരെയായിരുന്നു വൈക്കം പോലീസ് കേസെടുത്തത്.14ന് രാത്രി തലയോലപറമ്പിൽ മദ്യപിച്ച് ബഹളമുണ്ടാക്കിയ പ്രശാന്തിനെ തലയോലപ്പറമ്പ് പോലീസ് വൈദ്യപരിശോധനയ്ക്കായി വൈക്കം താലൂക്ക് ആശുപത്രിയിൽ എത്തിച്ചപ്പോൾ അക്രമാസക്തനായ ഇയാൾ ആശുപത്രി ഉപകരണങ്ങൾ തകർത്തെന്നാണ് കേസ്. ആർ എം ഒ യുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഇയാൾക്കെതിരെ വൈക്കം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Kerala
കൊച്ചി: പള്ളുരുത്തിയിൽ എൽഎസ്ഡി സ്റ്റാമ്പുകളുമായി യുവാവ് പിടിയിൽ. പള്ളുരുത്തി ചുള്ളിക്കൽ ഹൗസിൽ അനു ജോയ് (36) ആണ് അറസ്റ്റിലായത്.
കൊച്ചി സിറ്റി പോലീസാണ് ഇയാളെ പിടികൂടിയത്. ലഹരിമുക്ത ക്യാമ്പയിന്റെ ഭാഗമായി നടത്തുന്ന 'ഓപ്പറേഷൻ തൂഫാൻ നാർക്കോ ഹണ്ട്' പരിശോധനയിലാണ് എൽഎസ്ഡി സ്റ്റാമ്പുകൾ കണ്ടെത്തിയത്.
കൊച്ചി സിറ്റി പോലീസ് കമ്മീഷ്ണർ എസ്. കാളിരാജ് മഹേഷ് കുമാർ ഐപിഎസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. നാർക്കോട്ടിക് സെൽ അസിസ്റ്റന്റ് കമ്മീഷ്ണർ ടി.ഡി. സുനിൽകുമാറിന്റെ നേതൃത്വത്തിലുള്ള ഡാൻസാഫ് ടീം പള്ളുരുത്തി പുല്ലർ ദേശം റോഡ് സ്നേഹം ലൈനിലുള്ള പ്രതിയുടെ വീട്ടിൽ നടത്തിയ റെയ്ഡിലാണ് 11 എൽഎസ്ഡി സ്റ്റാമ്പുകൾ കണ്ടെടുത്തത്.
പ്രതിക്കെതിരെ എൻഡിപിഎസ് നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്തു.